മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ദേശീയ പാതയിലെ അമിത വേഗതയ്ക്കും മത്സരയോട്ടത്തിനും വിലക്ക് വീഴും
Wednesday, October 23, 2024 4:38 AM IST
കോഴിക്കോട്: കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന അമിത വേഗതയും മത്സര ഓട്ടവും നിയന്ത്രിക്കാൻ ജില്ലകളിലെ ഹൈവേപരിധിയിലുള്ള എല്ലാ എസ്എച്ച്ഒ മാർക്കും ഹൈവേ പോലീസ്, ഇന്‍റർസെപ്റ്റർ, ട്രാഫിക് യൂണിറ്റുകൾ എന്നിവർക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കണ്ണൂർ റെയിഞ്ച് ഡിഐജി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

അമിത വേഗത സംബന്ധിച്ച് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


കണ്ണൂർ - കോഴിക്കോട് ഹൈവേയിൽ പോലീസിന്‍റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പെട്രോളിംഗിൽ നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കും. ദീർഘദൂര ബസുകൾ യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപകടമുണ്ടാക്കുന്ന രീതിയിൽ സർവീസ് നടത്തിയാൽ ബന്ധപ്പെട്ട എസ്എച്ച്ഒമാർ നടപടിയെടുക്കും.