ഇല്ലിപ്പിലായി മലയിലെ പാറക്കല്ല്: പ്രദേശം ദേശീയ ദുരന്തനിവാരണ സേന സന്ദർശിച്ചു
Saturday, July 27, 2024 4:57 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡ്‌ മണിച്ചേരി- ഇല്ലിപ്പിലായി മലയിൽ തങ്ങി നിൽക്കുന്ന പാറക്കല്ല് സ്ഥിതിചെയ്യുന്ന പ്രദേശം ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) കഴിഞ്ഞ ദിവസം സന്ദർശിച്ചു.

എൻഡിആർഎഫ് നാലാം ബറ്റാലിയൻ തമിഴ്നാട് അറക്കോണം ടീം കമാൻഡർ എസ്.സി. കുമാവത്തിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സേനയും കൂരാച്ചുണ്ട് റവന്യൂ ഉദ്യോഗസ്ഥരുമാണ് സ്ഥലം സന്ദർശിച്ചത്.

പ്രദേശത്തെ ഏഴ് കുടുംബങ്ങൾക്ക് ഭീഷണിയായ നിലയിലാണ് ഇപ്പോൾ പാറക്കല്ല് നിൽക്കുന്നത്. കൂരാച്ചുണ്ട് വില്ലേജിലെ കല്ലാനോട് ഇരുപത്തെട്ടാംമൈൽ പേരിയ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായ മേഖലയും സേന സന്ദർശിച്ചു.


മഴ ശക്തമാകുമ്പോൾ കല്ല് നിൽക്കുന്ന ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള മാറ്റം സംഭവിച്ചാൽ പാറക്കല്ല് ഉരുണ്ട് താഴേക്ക് പതിക്കാൻ സാധ്യതയുണ്ടെന്നും കല്ല് പൊട്ടിച്ചു നീക്കുക മാത്രമാണ് പരിഹാരം മാർഗമെന്നും അതനുസരിച്ചുള്ള റിപ്പോർട്ട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്ക് നൽകുമെന്നും അധികൃതർ അറിയിച്ചു.

ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച വിവരം നൽകി. മലയോര മേഖലയായ വയലട, കട്ടിപ്പാറ കരിഞ്ചോലമല എന്നിവിടങ്ങളും സേന സന്ദർശിച്ചു.