ശക്തമായ കാറ്റ്: വ്യാപക നാശനഷ്ടം
Friday, July 26, 2024 4:47 AM IST
കോഴിക്കോട്: കോഴിക്കോട് വ്യാഴാഴ്ച പുലര്‍ച്ചെ പെയ്ത കനത്തമഴയിലുംകാറ്റിലും വ്യാപമായി മരം വീണ് ഗതാഗത തടസം. ഒപ്പം വൈദ്യുതിയുംമുടങ്ങി. കൊമ്മേരി, മാത്തോട്ടുതാഴം, ലാന്‍ഡ് മാര്‍ക്ക് പരിസരം, എന്നിവിടങ്ങളിലാണ് മരണം വൈദ്യുതി ലൈനിന് മുകളിലേക്ക് പൊട്ടി വീണത്.

ഇതിനെ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സം നേരിട്ടു. ഉച്ചയോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്. മീഞ്ചന്ത അഗ്നിശമന സേന എത്തിയാണ് മരങ്ങള്‍ മുറിച്ച് ഗതാഗതം പുനസ്ഥാപിച്ചത്.

കൂരാച്ചുണ്ട്: കഴിഞ്ഞ ദിവസം രാത്രിയിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും കാറ്റിലും മഴയിലും മരങ്ങൾ നിലം പതിച്ച് നാശനഷ്ടം. പഞ്ചായത്ത് ഒന്നാം വാർഡ് ഓഞ്ഞിലിൽ താമസിക്കുന്ന കാരക്കട ത്രേസ്യാമ്മയുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന് നാശം സംഭവിച്ചു. ഏകദേശം നാൽപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂരാച്ചുണ്ട് വില്ലേജ് ഓഫീസിൽ പരാതി നൽകി.

കക്കയം ഡാം സൈറ്റ് റോഡിലെ ഏഴാം പാലത്തിന് സമീപം കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡിലേക്ക് മരം നിലം പതിച്ച് ഗതാഗതം തടസപ്പെട്ടു. തുടർന്ന് കൂരാച്ചുണ്ട് യൂത്ത് കോൺഗ്രസ് ബ്രിഗേഡ് വോളണ്ടിയർമാർ മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

അജ്മൽ ചാലിടം, ജെസ്റ്റിൻ കാരക്കട, ജ്യോതിഷ് രാരപ്പൻകണ്ടി, ടിൽസ് പടലോടി, കെ.കെ. ജോൺസൺ, നിസാം കക്കയം എന്നിവർ നേതൃത്വം നൽകി.കൂരാച്ചുണ്ട് - ബാലുശേരി റോഡിലെ പാടിക്കുന്ന് മേഖലയിൽ കാറ്റിൽ മരം റോഡിലേക്ക് നിലം പതിച്ച് ഏറെനേരം ഗതാഗതം തടസപ്പെട്ടു.

പേരാമ്പ്ര ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പഞ്ചായത്ത് പതിമൂന്നാം വാർഡ് ഓഞ്ഞിലിൽ മരം വൈദ്യുതി ലൈനിലേക്ക് പതിച്ച് വൈദ്യുതി കാലുകൾ തകർന്നു. ഓട്ടപ്പാലത്തും വൈദ്യുതി ലൈനിൽ മരം വീണ് വൈദ്യുതി വിതരണം നിലച്ചു.

മുക്കം: വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയിൽ വൻ നാശം. മരങ്ങൾ വീണ് വീടുകൾ തകരുകയും റോഡിൽ പലയിടങ്ങളിലും ഗതാഗതം തടസപ്പെടുകയും ചെയ്തു. കാരശേരി പഞ്ചായത്തിലെ കുമാരനല്ലൂർ വില്ലേജിലെ കാരമൂല നാരങ്ങാളി ബിജുവിന്‍റെ വീടിനു മുകളിൽ മരം വീണു.

തേക്ക്, പ്ലാവ്, രണ്ടു കമുകുകൾ എന്നിവയാണ് വീണത്. അടുക്കളഭാഗം തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. മുക്കം മേഖലയിൽ വൈദ്യുത ലൈനിൽ മരങ്ങൾ വീണതോടെ പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.


കട്ടാങ്ങൽ, നീലേശ്വരം, ചേന്ദന്നമംഗല്ലൂർ, പാഴൂർ, ചാത്തമംഗലം, മണാശേരി എന്നിവിടങ്ങളിൽ വ്യാപകമായി മരം വീണ് ഗതാഗതം തടസപ്പെട്ടു. മുക്കം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ എത്തിയ സംഘം മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം തടസം ഒഴിവാക്കി.

കുറ്റ്യാടി: മലയോര മേഖലയിൽ മഴയിലും മിന്നൽ ചുഴലി കാറ്റിലും വ്യാപക നാശനഷ്ടം. കാവിലുംപാറ മൂന്നാംകയിൽ ചുഴലിക്കാറ്റിൽ വീടിന് മുകളിൽ തെങ്ങു വീണു വീട് തകർന്നു. പുഴ മൂലക്കൽ നാരായണന്‍റെ വീടാണ് തകർന്നത്. മകൾ സ്വപ്ന (35)യ്ക്ക് തലക്ക് പരിക്കേറ്റു. കിടന്നുറങ്ങുമ്പോൾ വീടിന്‍റെ മേൽക്കൂര ശരീരത്തിൽ പതിക്കുകയായിരുന്നു.

നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. കുണ്ടുതോട്ടിൽ ഉച്ചയ്ക്ക് ഉണ്ടായ മിന്നൽ ചുഴലിയിൽ ആലക്കൽ സോജന്‍റെ റബർ തോട്ടത്തിലെ 20 റബർ മരങ്ങൾ ഒടിഞ്ഞു. കമുക് ഉൾപ്പെടെ മറ്റ് കാർഷിക വിളകളും നശിച്ചു. മിന്നൽ ചുഴലിൽ കുണ്ടുതോട്ടിലെ തടത്തിൽ മജീദിന്‍റെ വീടിനു മുകളിൽ മരങ്ങൾ വീണു. തേക്ക്, പ്ലാവ് എന്നിവയാണ് വീടിന് മുകളിൽ പതിച്ചത്.

ദുരന്തനിവാരണ സേന കൺവീനർ ജയ്മോന്‍റെയും, പഞ്ചായത്ത് അംഗം മൊയ്തീൻ കുഞ്ഞിന്‍റെയും നേതൃത്വത്തിൽ വോളണ്ടിയർമാർ മരങ്ങൾ മുറിച്ചു നീക്കി. മിന്നൽ ചുഴലിയിൽ തളിക്കരയിൽ കാറിനു മുകളിൽ മരം വീണു. ജെസിബി ഉപയോഗിച്ച് കാറിന് കൂടുതൽ തകരാർ സംഭവിക്കാത്ത രീതിയിൽ മരം മുറിച്ച് നീക്കി.

പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ചയില്‍ വീട് തകര്‍ന്നു. കിഴക്കേത്താഴ നാരായണന്‍ നായരുടെ വീടാണ് തേക്ക് മരം വീണ് തകര്‍ന്നത്. മരം ശക്തിയായി വീടിന് മുകളിലേക്ക് പതിച്ചതിനാല്‍ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഓടുകളും ചുമരും കഴുക്കോലുകളും നശിച്ചു.

വീട്ടിനകത്ത് ഉണ്ടായിരുന്ന ടിവി ഉള്‍പ്പെടെ വീട്ട് ഉപകരണങ്ങൾക്കും നാശമുണ്ടായി. വീട്ടിലുണ്ടായിരുന്നവര്‍ ഈ സമയം ബന്ധു വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.