വെള്ളിമാട്കുന്നിലെ ഗവ. പ്രസിന്‍റെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു
Thursday, July 25, 2024 4:45 AM IST
12 പേരെ മാറ്റി നിയമിക്കാന്‍ ഉത്തരവ്

കോഴിക്കോട്: ജീവനക്കാര്‍ കുറവായതിനാല്‍ അടച്ചുപൂട്ടലില്‍ എത്തിയ വെള്ളിമാട്കുന്നിലെ ഗവ. പ്രസിന്‍റെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഓപ്പറേറ്റര്‍, ബൈന്‍ഡര്‍ തസ്തികകളിലായി 12 ജീവനക്കാരെ മറ്റ് യൂണിറ്റുകളില്‍നിന്ന് മാറ്റി നിയമിക്കാന്‍ ഉത്തരവായി.

ഇതോടെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് വേണ്ട പ്രിന്‍റിംഗും ഇവിടെ നടത്താനാവും. നാല് പ്രിന്‍റിംഗും യന്ത്രങ്ങള്‍ ഉണ്ടെങ്കിലും ജീവനക്കാര്‍ കുറവായതിനാല്‍ ഒരു യന്ത്രം മാത്രമാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. കൂടുതല്‍ ജീവനക്കാരെത്തുന്നതോടെ മുഴുവന്‍ യന്ത്രവും പ്രവര്‍ത്തിപ്പിക്കാനാവും. ഷൊര്‍ണൂര്‍, മണ്ണന്തല പ്രസുകളില്‍നിന്നാണ് ജീവനക്കാരെ ഇങ്ങോട്ട് നിയമിച്ചത്. ജനുവരിയില്‍ ആളില്ലാതെ പ്രസ് അടച്ചിടേണ്ടിവന്നിരുന്നു.


ജീവനക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് അച്ചടി വകുപ്പ് ഡയറക്ടറും ഉദ്യോഗസ്ഥസംഘവും പ്രസ് സന്ദര്‍ശിച്ചു. ഒരു മെഷീന്‍ ഓപറേറ്ററെ കോട്ടയത്ത്‌നിന്ന് താത്ക്കാലികമായി മാറ്റി നിയമിച്ചാണ് അന്ന് പ്രവര്‍ത്തനം പുനരാരംഭിച്ചത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രി,മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ രജിസ്റ്റര്‍, മറ്റ് രേഖകള്‍, അറിയിപ്പുകള്‍, എസ്എസ്എല്‍സി - പ്ലസ്ടു പരീക്ഷാ ഉത്തര പേപ്പര്‍ തുടങ്ങിയവയാണ് ഇവിടെ പ്രിന്‍റ് ചെയ്യുന്നത്.