ജീപ്പ് ഉപയോഗത്തെ ചൊല്ലി പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും തമ്മില്‍ തര്‍ക്കം
Wednesday, July 24, 2024 5:00 AM IST
തിരുവമ്പാടി: പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും തമ്മിലുള്ള ശീതസമരത്തെതുടര്‍ന്ന് പത്തു ദിവസമായി തിരുവമ്പാടി പഞ്ചായത്ത് ജീപ്പ് കട്ടപ്പുറത്ത്. ജീപ്പ് ഉപയോഗത്തെച്ചൊല്ലിയുളള അധികാര വടംവലിയെ തുടര്‍ന്നാണ് ജീപ്പ് ഷെഡില്‍ കയറ്റിയത്. സെക്രട്ടറി യഥേഷ്ടം ജീപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പഞ്ചായത്ത് പ്രസിഡന്‍റിന് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥവന്നു. ഇതോടെയാണ് തര്‍ക്കം ആരംഭിച്ചത്.

യുഡിഎഫിലെ ബിന്ദു ജോണ്‍സണാണ് പ്രസിഡന്‍റ്. ചട്ടപ്രകാരം ജീപ്പിന്‍റെ കസ്റ്റോഡിയന്‍ സെക്രട്ടറിയാണെങ്കിലും ഭരണത്തലവനായ പ്രസിഡന്‍റിന് ഔദ്യോഗികാവശ്യങ്ങള്‍ക്ക് വാഹനം വിട്ടുനല്‍കണം.


ഔദ്യോഗികാവശ്യത്തിനല്ലാതെയും സെക്രട്ടറി ജീപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. തര്‍ക്കം രൂക്ഷമായതോടെ വണ്ടി ഷെഡില്‍ കയറ്റിയിടാന്‍ സെക്രട്ടറി ബിബിന്‍ ജോസഫ് ഡ്രൈവറോട് നിര്‍ദേശിച്ചതായാണ് വിവരം.