ശുചിത്വ പരിശോധന; ക്വാർട്ടേഴ്സ് പൂട്ടിച്ചു
Wednesday, July 24, 2024 4:51 AM IST
നാദാപുരം: വാണിമേൽ പഞ്ചായത്തിന്‍റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും നേതൃത്വത്തിൽ നടന്ന ആരോഗ്യ ശുചിത്വ പരിശോധനയിൽ ക്വാർട്ടേഴ്സ് പൂട്ടിച്ചു. ഭക്ഷണസാധനങ്ങൾ നിർമിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെയും ഇതര സംസ്ഥാന തൊഴിലാളികളെ താമസിക്കുന്ന കെട്ടിടങ്ങളുടെയും ശുചിത്വമാണ് അധികൃതർ പരിശോധിച്ചത്.

ഭൂമിവാതുക്കൽ മിശ്ക്കാത്ത് ഹാളിന് പിന്നിലെ വീട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വാടകക്കെടുത്ത് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന മുഹമ്മദ് എന്നയാളുടെ സ്ഥാപനം ഉടൻ അടച്ചുപൂട്ടാനും പരിസര ശുചിത്വവും ശുചിമുറി സുരക്ഷയും കുടിവെള്ള സുരക്ഷിതത്വവും ഉറപ്പാക്കാനും നിർദേശം നൽകി.


കെട്ടിടം വാടകയ്ക്ക് നൽകിയ പൊയ്യിൽ ഇസ്മായിലിന് 10000 രൂപ പിഴ ചുമത്തി. 26 സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്.