സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചത്‌ സ്വാഗതാർഹം: എം.പി. അഹമ്മദ്‌
Wednesday, July 24, 2024 4:51 AM IST
കോഴിക്കോട്‌: സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ ആറ് ശതമാനമായി കുറയ്‌ക്കാനുള്ള ബജറ്റ്‌ നിർദേശം അങ്ങേയറ്റം സ്വാഗതാർഹമാണെന്ന്‌ മലബാർ ഗ്രൂപ്പ്‌ ചെയർമാൻ എം.പി. അഹമ്മദ്‌ പറഞ്ഞു. അഗ്രികൾച്ചർ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്‍റ് സെസ്‌ അടക്കം 15 ശതമാനമാണ്‌ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്‌ തീരുവയായി നിലവിൽ ഈടാക്കിയിരുന്നത്‌.

അത്‌ ആറ് ശതമാനമായി കുറയ്‌ക്കാനുള്ള തീരുമാനമാണ്‌ ധനമന്ത്രി നിർമല സീതാരാമൻ എടുത്തത്‌. സ്വർണത്തിന്‍റെ തീരുവയോടൊപ്പം വെള്ളിയുടെ തീരുവയും ആറ് ശതമാനമായി കുറച്ചിട്ടുണ്ട്‌. പ്ലാറ്റിനത്തിന്‍റെത്‌ 6.4 ശതമാനമായും കുറച്ചു. അതും ശരിയായ ദിശയിലുള്ള തീരുമാനമാണ്‌.

തീരുവയുടെ 60 ശതമാനം കുറയ്‌ക്കാനുള്ള തീരുമാനം, ഇന്ത്യയുടെ സമ്പദ്‌ഘടനക്ക്‌ ഭീഷണിയായി വളർന്ന സ്വർണം കള്ളക്കടത്ത്‌ ഗണ്യമായി കുറയ്‌ക്കും. ഇന്നത്തെ നിരക്കിൽ ഒരു കിലോ ഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 9.82 ലക്ഷം രൂപ ഡ്യൂട്ടി അടയ്‌ക്കേണ്ടതുണ്ടായിരുന്നു. ബജറ്റ്‌ പ്രഖ്യാപനത്തോടെ അത്‌ 3.93 ലക്ഷം രൂപയായി കുറഞ്ഞു.


കള്ളക്കടത്ത്‌ സ്വർണത്തിന്‍റെ വരവ്‌ നിയന്ത്രിക്കപ്പെടുന്നത്‌ ആത്യന്തികമായി സമ്പദ്‌ഘടനക്ക്‌ വലിയ പ്രയോജനം ചെയ്യും. ആഭ്യന്തരമായി, സംഘടിത ജ്വല്ലറി രംഗത്ത്‌ ബിസിനസിന്‌ വളർച്ചയുണ്ടാകും. അതിന്‍റെ ഭാഗമായി കേന്ദ്ര ഗവൺമെന്‍റിനും സംസ്ഥാന ഗവൺമെന്‍റുകൾക്കും ജിഎസ്‌ടി, ഇൻകം ടാക്സ് ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കും.

ഉപഭോക്താക്കളെ സംബന്ധിച്ച്‌, സ്വർണാഭരണങ്ങളുടെ വിലയിൽ ഗണ്യമായ കുറവ്‌ ബജറ്റ്‌ പ്രഖ്യാപനത്തോടെ വന്നുകഴിഞ്ഞു. ജ്വല്ലറി ബിസിനസ്‌ വർധിക്കാൻ അത്‌ സഹായിക്കും. ഇറക്കുമി തീരുവ കുറച്ചതിന്‍റെ തുടർച്ചയായി അനധികൃത സ്വർണ വ്യാപാരം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കൂടി ഉണ്ടാകുമെന്ന്‌ ജ്വല്ലറി മേഖല പ്രതീക്ഷിക്കുന്നുണ്ട്‌.

ജിഎസ്‌ടി വെട്ടിയ്‌ക്കുന്നവർക്കെതിരേ കർശനമായ നടപടിയെടുക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തയാറാകണം. ഡിജിറ്റൽ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചാൽ നികുതി വെട്ടിപ്പ്‌ പൂർണമായി തടയാൻ കഴിയുമെന്നും എം.പി. അഹമ്മദ്‌ പറഞ്ഞു.