പെരുമ്പടപ്പിലെ ബീവറേജസ് ഔട്ട്‌ലെറ്റ് പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞു
Wednesday, July 24, 2024 4:51 AM IST
മുക്കം: മുക്കം നഗരസഭയിലെ പെരുമ്പടപ്പിൽ പുതുതായി ആരംഭിക്കാൻ പോകുന്ന ബിവറേജസ് കോർപറേഷന്‍റെ ഔട്ട്‌ലെറ്റിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സ്ഥലത്ത് പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക്12.30 ഓടെയാണ് സംഭവം.

ജനവാസ മേഖലയിൽ ബീവറേജസ് ഔട്ട്‌ലെറ്റ് അനുവദിക്കില്ല എന്ന മുദ്രാവാക്യവുമായാണ് ജനകീയ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതോടെ മുക്കം പോലീസ് സ്ഥലത്തെത്തുകയും ജനകീയ സമരസമിതി ഭാരവാഹികളുമായും എക്സൈസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും ചെയ്തു.

ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ സർക്കാരിൽ പരാതി നൽകാൻ അഞ്ച് ദിവസത്തെ സാവകാശം നൽകാമെന്ന് മുക്കം എസ്‌ഐ ഉറപ്പ് നൽകിയതോടെ എക്സൈസ് ഉദ്യോഗസ്ഥർ മടങ്ങി പോവുകയും സംയുക്ത ജനകീയ സമരസമിതി പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു.

യാതൊരു കാരണവശാലും ജനവാസ മേഖലയായ പെരുമ്പടപ്പിൽ ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിക്കാൻ അനുവദിക്കില്ലെന്നും സമര സമിതി നേതാക്കൾ പറഞ്ഞു.

സമര സമിതിക്ക് പിന്തുണയുമയി മുക്കം നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരും എത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന നഗരസഭ ഭരണസമിതി യോഗത്തിൽ ഭരണപക്ഷ അംഗങ്ങൾ ബീവറേജസ് ഓട്ട്‌ലെറ്റിനെതിരേ കൊണ്ടുവന്ന പ്രമേയം നഗരസഭാ ചെയർമാൻ മാറ്റിവച്ചത് വിവാദമായിരുന്നു. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക ഭരണസമിതി വിളിച്ചു ചേർക്കാൻ ആവശ്യപെട്ടിട്ടുണ്ടന്ന് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു.