കാട്ടാന ശല്യം: സർക്കാരും അധികൃതരും തുടരുന്ന മൗനം അപകടകരമെന്ന്
Sunday, February 18, 2024 4:40 AM IST
വാണിമേൽ: മലയോര കർഷകർ നേരിടുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ശല്യത്തിനു നേരെ അധികൃതരും, സർക്കാരും തുടരുന്ന മൗനം അങ്ങേയറ്റം അപകടകരമാണെന്ന് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം വിലങ്ങാട് മലയങ്ങാട് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് വിലങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തി. നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്‍റ് അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.


കർഷക കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി രവീഷ് വളയം,മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്‍റ് എൻ. കെ മുത്തലിബ്, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ ജോസ് ഇരുപ്പാക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, ജയേഷ് കുമാർ,അർജ്ജുൻ കായക്കൊടി ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.