വഴിക്കടവ് മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു
Thursday, October 17, 2024 4:56 AM IST
എടക്കര: വഴിക്കടവ് മേഖലയില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നു, വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പതിനഞ്ച് വരെ നാല്‍പതിലധികം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധ സ്ഥരീകരിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ 30 കേസുകളാണ് വഴിക്കടവില്‍ റിപ്പോര്‍ട്ട് ചെയ്തത്. വഴിക്കടവ് കെട്ടുങ്ങലില്‍ മാത്രം പതിനഞ്ചിലധികം പേര്‍ രോഗബാധിതരായിട്ടുണ്ട്. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ അസുഖബാധിതരാണ്. സമീപ പഞ്ചായത്തായ എടക്കരയിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാലിയാര്‍ ഗ്രാമപഞ്ചായത്ത്, നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. വഴിക്കടവില്‍ മഞ്ഞപ്പിത്തം വ്യാപനത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനായിട്ടില്ല. രണ്ട് ജലനിധി കിണറുകളിലെ വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിലും കണ്ടെത്താനായില്ല. 27 ജലനിധി കിണറുകളാണ് വഴിക്കടവിലുള്ളത്.


വഴിക്കടവ് ടൗണിനോട് ചേര്‍ന്ന് ഒഴുകുന്ന കാരക്കോടന്‍ പുഴയാകാം മഞ്ഞപ്പിത്തവ്യാപന സ്രോതസെന്ന് കരുതപ്പെടുന്നു. ഒന്നരവര്‍ഷം മുമ്പ് വഴിക്കടവില്‍ മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വഴിക്കടവ് ടൗണിലെ സ്ഥാപനങ്ങളില്‍നിന്ന് കാരക്കോടന്‍ പുഴയിലേക്ക് മലമൂത്ര വിസര്‍ജ്യങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ ഒഴുക്കുന്നതായി കണ്ടെത്തുകയും സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം പോത്തുകല്ല് ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്ത ബാധ വ്യാപകമാവുകയും ഏഴ് പേര്‍ രോഗം മൂര്‍ച്ഛിച്ച് മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വഴിക്കടവില്‍ വീണ്ടും മഞ്ഞപ്പിത്തം പടരുന്നത്. ഈ സാഹചര്യത്തില്‍ വഴിക്കടവില്‍ ആരോഗ്യവകുപ്പിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നെങ്കിലും വിവരങ്ങള്‍ പുറുത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.