അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരുടെ അഭാവം; ഭരണസമിതി നിയമവഴിയിലേക്ക്
Thursday, October 17, 2024 4:59 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മതിയായ ജീവനക്കാരെ നിയമിക്കാത്തതില്‍ നടപടി ആവശ്യപ്പെട്ട് ഭരണസമിതി കോടതിയെ സമീപിക്കാന്‍ തീരുമാനമെടുക്കമെന്ന് വൈസ് പ്രസിഡന്‍റ് ഷബീര്‍ കറുമുക്കില്‍ അറിയിച്ചു.

നഗര സ്വഭാവമുള്ള മുനിസിപ്പാലിറ്റിയോളം വിസ്തൃതിയുള്ള അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ ശുചീകരണ സ്റ്റാഫ് അടക്കം അഞ്ചുപേരാണ് നിലവിലുള്ളത്. പൊതുജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കും മറ്റുമായി കയറിയിറങ്ങുന്ന അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസില്‍നിന്ന് കൃത്യസമയത്ത് സേവനങ്ങള്‍ ലഭിക്കുന്നില്ല.

മങ്കട മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളില്‍ ലഭിക്കുന്ന ഫയലുകളെ അപേക്ഷിച്ച് (മങ്കട പഞ്ചായത്ത് 4274, കുറുവ പഞ്ചായത്ത് 5994, മക്കരപ്പറമ്പ് 3371, കൂട്ടിലങ്ങാടി 4693, മൂര്‍ക്കനാട് 4510)അങ്ങാടിപ്പുറം പഞ്ചായത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ ക്രമാതീതമായി വളരെ കൂടുതലാണ് (അങ്ങാടിപ്പുറം 9847 അപേക്ഷകള്‍ 16.10.2024 വരെ ). ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പൂര്‍ത്തീകരിച്ചാലും ഫയലുകളില്‍ തീരുമാനം എടുക്കുന്നതിനും മറ്റുമായി വീണ്ടും കാലതാമസം സൃഷ്ടിക്കുമെന്നും വൈസ് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.


ഗ്രാമപഞ്ചായത്തുകളില്‍ എസ്റ്റിമേറ്റ് എടുക്കേണ്ട സമയമായതിനാല്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പദ്ധതികളെല്ലാം അവതാളത്തിലാണ്. വലിയ പദ്ധതികളായ റോഡ് പ്രവൃത്തി, കുടിവെള്ള പദ്ധതികള്‍, വ്യക്തിഗത അനുകൂല്യങ്ങളായ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള വിഹിതം നല്‍കല്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റ്, നമ്പറിംഗ്, ജനന, മരണ, വിവാഹ രജിസ്ട്രേഷന്‍ പോലുള്ളവ നടപ്പാക്കാനും പൂര്‍ത്തീകരിക്കാനും കാലതാമസമെടുക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സഈദ തിരുവനന്തപുരത്തെത്തി വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് നിവേദനങ്ങളും അപേക്ഷകളും നല്‍കിയിട്ടും ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല. ഇതിനകം യുഡിഎഫ് അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും നടത്തി. നടപടിയില്ലാത്തതിനാലാണ് ഇപ്പോള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.