വില്‍ക്കാന്‍ കൊണ്ടുവന്ന 17.5 കിലോ ചന്ദനവുമായി രണ്ട് പേര്‍ പിടിയില്‍
Monday, August 26, 2024 5:41 AM IST
നിലമ്പൂര്‍: വില്‍പ്പനക്കായി കൊണ്ടുവന്ന 17.5 കിലോ ചന്ദനവുമായി രണ്ട് പേര്‍ നിലമ്പൂര്‍ വനം ഫ്ളയിംഗ് സ്ക്വാഡിന്‍റെ പിടിയിലായി. കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ചിറ്റലക്കോട്ട് സിദ്ദിഖ് (47), പന്തീരാങ്കാവ് പെരുമണ്ണ വലിയ പുലിപ്പറമ്പില്‍ അബ്ദുള്‍ മുനീര്‍ (51) എന്നിവരാണ് പിടിയിലായത്. ചന്ദനം കൊണ്ടുവരാന്‍ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡയിലെടുത്തു. 15.480 കിലോഗ്രാം ചന്ദനമുട്ടികളും 2.060 കിലോഗ്രാം ചന്ദനത്തിന്‍റെ ചീളുകളുമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.

അരീക്കോട്എടവണ്ണപ്പാറ റോഡില്‍ വില്‍പ്പനക്കായി ചന്ദനമുട്ടികളടങ്ങിയ ചാക്ക് സ്കൂട്ടറിലെത്തിച്ച് കാത്തുനില്‍ക്കുകയായിരുന്നു പ്രതികള്‍. പട്രോളിംഗിലുണ്ടായിരുന്ന വനം വിജിലന്‍സ് വിഭാഗം റോഡരികില്‍ നില്‍ക്കുന്നവരെ കണ്ട് സംശയം തോന്നി ചാക്ക് തുറന്നു നോക്കിയപ്പോഴാണ് ചന്ദനം കണ്ടത്.

പ്രതികളെക്കുറിച്ച് വനം വിജിലന്‍സ് കോഴിക്കോട് ഡിഎഫ്ഒ വി.പി. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതികള്‍ നിരീക്ഷണത്തിലായിരുന്നു. പനമണ്ണ ഊര്‍ക്കടവ് ഭാഗത്തേക്ക് ഇവര്‍ ഓര്‍ഡര്‍ പ്രകാരം ചന്ദനം എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. കിലോക്ക് 3000 രൂപ പ്രകാരം കച്ചവടം ഉറപ്പിച്ചിരുന്നതായി ഇവര്‍ വനം വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. ചെത്തിമിനുക്കി കഷ്ണങ്ങളാക്കി പ്ലാസ്റ്റിക്ക് ചാക്കില്‍ കെട്ടി സ്കൂട്ടറില്‍ വച്ചാണ് കൊണ്ടുവന്നത്. പ്രതികളെ ചോദ്യം ചെയ്തുവരുന്നു.


വനം വിജിലന്‍സ് നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ വി. ബിജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സി.കെ. വിനോദ്, റിസര്‍വ് ഫോഴ്സിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.പി. പ്രദീപ് കുമാര്‍, സി. അനില്‍കുമാര്‍, പി.പി. രതീഷ്, ഡ്രൈവര്‍ അബ്ദുള്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എടവണ്ണ റേഞ്ചിലെ കൊടുമ്പുഴ വനം സ്റ്റേഷനിലേക്ക് വൈദ്യപരിശോധനക്ക് ശേഷം പ്രതികളെയും തൊണ്ടിമുതലും കൈമാറി.