ബാലികക്കു നേരെ ലൈംഗികാതിക്രമം: ബന്ധുവിന് 18 വര്‍ഷം കഠിന തടവ്
Friday, September 13, 2024 4:22 AM IST
മഞ്ചേരി: 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി 18 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി പെരിമ്പലം സ്വദേശിയായ 42കാരനെയാണ് ജഡ്ജ് എ. എം. അഷ്‌റഫ് ശിക്ഷിച്ചത്. 2018 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

2016 മുതല്‍ അതിജീവിതയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. വയനാട് അമ്പലവയലിലെ വീട്ടില്‍ പിതാവിനും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പമാണ് അതിജീവിത താമസിച്ചിരുന്നത്. ഇവിടെ നിന്നും മാതാവ് കുട്ടികളെ സ്വന്തം വീടായ ഇരുമ്പുഴിയിലേക്ക് കൊണ്ടു വരികയായിരുന്നു.

ഇവിടെ നിന്നും മാതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു കുട്ടി. രാത്രി മാതൃസഹോദരിയുടെ ഭര്‍ത്താവ് കുട്ടിക്ക് നേരെ ലൈംഗികമായി അതിക്രമം നടത്തുകയായിരുന്നു. പിറ്റേന്ന് മാതാവിനോട് മാതൃസഹോദരിയോടും കുട്ടി വിവരം പറഞ്ഞെങ്കിലും ഇവര്‍ നിസാരവല്‍ക്കരിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി സഹോദരങ്ങള്‍ക്കൊപ്പം അമ്പലവയലിലേക്ക് തന്നെ തിരിച്ചു പോയി. ഇതിനിടെ മാതാവ് മൂത്ത കുട്ടിയെ ലഭിക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അഥോറിറ്റി കുട്ടികളെയും പിതാവിനെയും വിളിച്ചു വരുത്തി സംസാരിച്ചതിലാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്.

കല്‍പ്പറ്റ പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മഞ്ചേരി പോലീസിന് കൈമാറുകയായിരുന്നു. പീഡന വിവരം മറച്ചുവച്ച മാതാവിനെ രണ്ടാം പ്രതിയായും മാതൃസഹോദരിയെ മൂന്നാം പ്രതിയുമായാണ് പോലീസ് കേസെടുത്തിരുന്നതെങ്കിലും ഇവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.


പോക്‌സോ ആക്ടിലെ മൂന്നു വകുപ്പുകളിലായി അഞ്ച് വര്‍ഷം വീതം കഠിന തടവ് അരലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ കുട്ടിക്ക് മാനഹാനി വരുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും അനുഭവിക്കണം. പിഴയടക്കാത്ത പക്ഷം നാലു വകുപ്പുകളിലും രണ്ട് മാസം വീതം അധിക തടവും അനുഭവിക്കണം.

തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണം. കൂടാതെ സര്‍ക്കാരിന്‍റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്കും കോടതി നിര്‍ദേശം നല്‍കി.മഞ്ചേരി പോലീസ് എസ്ഐമാരായിരുന്ന ഇ. ആര്‍. ബൈജു, പി. കെ. അബുബക്കര്‍ എന്നിവരാണ് കേസന്വേഷിച്ചത്.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. അസി. എസ്‌ഐ എന്‍. സല്‍മയായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.