തമിഴ്നാട് സ്വദേശിയെ മര്‍ദിച്ച് പണം തട്ടിയ മൂന്നുപേര്‍ പിടിയില്‍
Sunday, August 25, 2024 5:37 AM IST
കൊളത്തൂര്‍: തമിഴ്നാട് സ്വദേശിയെ മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മക്കരപ്പറമ്പ് നാറാണത്ത് കല്ലായി വീട്ടിലെ നിസാര്‍ (38), വെള്ളാട്ടുപറമ്പ് അരിമ്പ്രത്തൊടി അസൈനാര്‍ (50), വടക്കാങ്ങര കുഴാപറമ്പ് കരിമ്പേങ്ങല്‍ മുഹമ്മദാലി (58) എന്നിവരെയാണ് കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയതത്.

ഇക്കഴിഞ്ഞ 22ന് രാത്രി ഒമ്പതിന് കുറുവ ചുങ്കത്തുപാറയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നു മക്കരപ്പറമ്പിലേക്കു പോവുകയായിരുന്ന തമിഴ്നാട് സ്വദേശി ധനശേഖറിനെ പ്രതികള്‍ കുറുവ പാലത്തിനടുത്ത് വച്ചു ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ക്രൂരമായി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും 2200 രൂപയും കവര്‍ന്ന് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

വിവരം പുറത്തറിയിക്കുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്താല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി വെള്ളാട്ടുപറമ്പില്‍ ധനശേഖറിനെ ഇറക്കിവിട്ട് അക്രമി സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് ധനശേഖര്‍ പോലീസില്‍ നല്‍കിയ പരാതി പ്രകാരം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍റെ നിര്‍ദേശത്തില്‍ കൊളത്തൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.

പ്രതികള്‍ കയറിയ ഓട്ടോറിക്ഷ പിന്തുടര്‍ന്നും സിസിടിവി പരിശോധിച്ചും കൊളത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സംഗീത്പുനത്തിലും സംഘവും നടത്തിയ അന്വേഷണത്തില്‍ ഓട്ടോ ഡ്രൈവറായ നിസാറിനെ കണ്ടെത്തി. തുടര്‍ന്ന് കൂട്ടുപ്രതികളായ മുഹമദാലി, അസൈനാര്‍ എന്നിവരെയും പിടികൂടി.


മുഹമദാലിയും അസൈനാറും കിണര്‍ റിംഗിന്‍റെ ജോലിക്കാരാണ്. നിസാറിനെതിരേ മലപ്പുറം ജില്ലയിലെ മങ്കട, മഞ്ചേരി പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ഇതിനു പുറമെ കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്, ചന്തേരേ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കവര്‍ച്ച, ആക്രമിച്ചു മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങി നിരവധി ഗുരുതര കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട സ്ഥിരം കുറ്റവാളിയുമാണ്.

കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ നിസാര്‍ മക്കരപറമ്പിനടുത്ത് നാറാണത്ത് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുകയാണ്. പ്രതികളെ പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എഎസ്ഐ ബൈജു കുര്യാക്കോസ്, സുബീന, സിനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നിധിന്‍ ആന്‍റണി, ജയന്‍, മുഹമ്മദാലി, സിപിഒമാരായ സാലിം, അഭിജിത്, ഗിരീഷ്, ബൈജു, സഫര്‍ അലിഖാന്‍, സജീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.