നേന്ത്രപ്പഴത്തിന് വില ഉയരുന്നു
Sunday, August 25, 2024 5:29 AM IST
നിലമ്പൂര്‍: നേന്ത്രപ്പഴത്തിന് റിക്കാര്‍ഡ് വില. ഓണത്തിന് മുമ്പേ നേന്ത്രപ്പഴത്തിന്‍റെ വില കുതിക്കുകയാണ്. നിലവില്‍ കടകളില്‍ നിന്ന് നേന്ത്രപ്പഴം വാങ്ങണമെങ്കില്‍ ഒരു കിലോക്ക് 70 രൂപ നല്‍കണം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇത് 30 ന് താഴെയായിരുന്നു.

മൂന്ന് മാസത്തിനിടയിലാണ് വില കുതിച്ചുയര്‍ന്നത്. കടുത്ത വേനലില്‍ വാഴത്തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുകയും ഓണം മുന്നില്‍ കണ്ട് കൃഷി ചെയ്ത വാഴകള്‍ പാതി വളര്‍ച്ചയില്‍ നശിച്ചതുമാണ് വന്‍തോതില്‍ വില ഉയരാന്‍ ഇടയാക്കിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. വയനാട്, മൈസൂര്‍ ഭാഗങ്ങളില്‍ നിന്നുമാണ് നിലവില്‍ കുറഞ്ഞ തോതില്‍ വാഴക്കുലകള്‍ എത്തുന്നത്.


ഓണം പടിവാതില്‍ക്കലെത്തി നില്‍ക്കേ നേന്ത്രക്കായ വില ഉയരുന്നത് ശര്‍ക്കര ഉപ്പേരിക്കും ചിപ്സിനും വില ഉയര്‍ത്തും. നിലവിലെ സാഹചര്യത്തില്‍ നേന്ത്രപ്പഴത്തിന്‍റെ വില ഓണ സീസണില്‍ ഇനിയും കൂടാനാണ് സാധ്യത.

ജില്ലയിലെ പ്രധാന നേന്ത്രവാഴ കര്‍ഷകരുടെ വാഴത്തോട്ടങ്ങള്‍ വേനല്‍ ചൂടില്‍ നശിച്ചതിനാല്‍ വില വര്‍ധനവിന്‍റെ ഗുണം ഇവിടത്തെ കര്‍ഷകര്‍ക്ക് ലഭിക്കില്ല. വില ഉയരുമ്പോള്‍ നേന്ത്രപ്പഴത്തിന്‍റെ അതേ വിലയാണ് ഞാലിപൂവനും പൂവനും മൈസൂര്‍ പൂവനും. ഇതിന്‍റെ വില 50 ആയി ഉയര്‍ന്നു കഴിഞ്ഞു. വാഴപ്പഴങ്ങള്‍ക്ക് നല്ല മധുരമാണെങ്കിലും വാങ്ങുന്നവര്‍ക്ക് ഈ വിലയില്‍ വലിയ മധുരമുണ്ടാകില്ല.