അങ്ങാടിപ്പുറം മേല്‍പ്പാലത്തിന്‍റെ കൈവരിയില്‍ കാറിടിച്ച് അപകടം
Sunday, August 25, 2024 5:29 AM IST
അങ്ങാടിപ്പുറം: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ വാഹനമിടിച്ച് വീണ്ടും അപകടം. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നെത്തിയ കാറാണ് പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നാല് വരിയായി കടന്നുപോകുന്ന പാത പെട്ടെന്ന് ചുരുങ്ങുന്നതോടെയാണ് ഇവിടെ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നത്.

നിരന്ന റോഡിലൂടെ വേഗതയില്‍ എത്തുന്ന വാഹനം മേല്‍പ്പാലം കാണുന്നതോ‌ടെ ഡ്രൈവര്‍മാര്‍ പെട്ടെന്ന് വെട്ടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നു. റോഡിലൂടെ തെറ്റായ ദിശയിലൂടെ പാലത്തിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.

പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.

രാത്രി സമയത്ത് പ്രദേശത്ത് അനുഭവപ്പെടുന്ന വെളിച്ചക്കുറവും പാലത്തിലേക്ക് പ്രവേശിക്കുന്നിടത്ത് സൂചന ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പാലം വന്നശേഷം രണ്ടിലേറെ തവണ ഇവിടെ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും വാഹനങ്ങള്‍ ഇടിക്കുന്നതോടെ തകരുകയാണ് പതിവ്.