വിദ്യാവാഹിനി പദ്ധതിയില്‍ 19 ലക്ഷം രൂപ കുടിശിക അനുവദിച്ചു
Saturday, August 24, 2024 5:12 AM IST
നിലമ്പൂര്‍: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാവാഹിനി പദ്ധതിയില്‍ ജില്ലയില്‍ കുടിശികയായിരുന്ന 19 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. കഴിഞ്ഞ വര്‍ഷം നല്‍കാനുള്ള തുകയാണ് 19 ലക്ഷം രൂപ.

ഉത്തരവ് പുറത്തിറങ്ങുന്നതിനനുസരിച്ച് പണം വിതരണം ചെയ്യുമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് അറിയിച്ചു. നേരത്തെ ഈ പദ്ധതിയുടെ കീഴില്‍ 42 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. ടാക്‌സി വാഹനങ്ങളാണ് വിദ്യാര്‍ഥികളെ കൊണ്ടു പോകുന്നതിനായി ഉപയോഗിക്കേണ്ടത്.

പദ്ധതിയനുസരിച്ച് ഒരു വിദ്യാര്‍ഥിക്ക് മാത്രം വീട്ടില്‍ നിന്ന് സ്‌കൂളിലെത്താന്‍ 1200 രൂപവരെ ചെലവഴിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് ഏറ്റവും അടുത്തുള്ള സ്‌കൂളില്‍ തന്നെ പഠനത്തിന് പോകണമെന്ന് നിബന്ധന വെച്ചിട്ടുണ്ട്. ഇതിലൂടെ അനാവശ്യമായി വരുന്ന വാഹന നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. സ്‌കൂളിലേക്ക് ഒരു കിലോമീറ്ററില്‍ താഴെയാണ് വീട്ടില്‍ നിന്നുള്ള ദൂരമെങ്കില്‍ വാഹന നിരക്ക് ലഭിക്കില്ല. കഴിഞ്ഞ വര്‍ഷം ജില്ലയിലെ 40 സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചിരുന്നത്.


വിവിധ ആവശ്യങ്ങള്‍ക്ക് ആശുപത്രിയിലെത്തുന്ന ആദിവാസി രോഗികള്‍ക്ക് വാഹനം ഉപയോഗിച്ചതിന് ജൂലൈ മാസം പകുതി വരെയുള്ള തുക അനുവദിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 5000 രൂപവരെ നിലമ്പൂര്‍ ഐടിഡിപി ഓഫീസില്‍ നിന്നും 25,000 രൂപ വരെ പട്ടികവര്‍ഗ ഡയറക്ടറേറ്റില്‍ നിന്നും അതിനു മുകളിലുള്ള തുക സര്‍ക്കാരിന്‍റെ അനുമതിക്കായി വിടുകയുമാണ് ചെയ്യുന്നത്.

അതേസമയം, മുന്പ് മഴക്കാലം തുടങ്ങുമ്പോള്‍ (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ) ആദിവാസികള്‍ക്ക് അവരുടെ താമസ സ്ഥലങ്ങളില്‍ സൗജന്യമായി എത്തിച്ചു നല്‍കിയിരുന്ന അരി വിതരണം കഴിഞ്ഞ ഏതാനും വര്‍ഷമായി നിര്‍ത്തിവെച്ചതിനെതിരേ പ്രതിഷേധമുണ്ട്.

നിലവില്‍ ഭക്ഷ്യ കിറ്റുകളാണ് നല്‍കുന്നത്. 750 രൂപ വരെയുള്ള വിലയുടെ 10 മുതല്‍ 15 വരെ ഇനങ്ങളാണ് കിറ്റില്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 3397 കിറ്റുകളും രണ്ടാം ഘട്ടത്തില്‍ 3264 കിറ്റുകളും വിവിധ ആദിവാസി നഗറുകളിലേക്കായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ നല്‍കുന്ന പട്ടികയനുസരിച്ച് വിതരണം ചെയ്തു.