ലക്ഷങ്ങളുടെ വാഹന ഭാഗങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍
Saturday, August 24, 2024 5:12 AM IST
നിലമ്പൂര്‍: മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡൈനാമോ, ബാറ്ററി, ഹൈഡ്രോളിക് കൂളര്‍ ഉള്‍പ്പെടെ 2.75 ലക്ഷം രൂപയുടെ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ പ്രതികള്‍ നിലമ്പൂര്‍ പോലീസിന്‍റെ പിടിയില്‍. പോത്തുകല്‍ മുണ്ടേരി പാടിക്കര ദേവന്‍ (19), വയനാട് കമ്പളകല്ല് ചെറുവാടിക്കുന്ന് അജി (24), ബാലുശേരി തിരുവോട് ലക്ഷംവീട് പാലോളി വീരന്‍ (19), പൂനത്ത് കുണ്ട്കുളങ്ങര രതീഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് രാത്രിയാണ് മോഷണം നടത്തിയത്.

വടപുറത്തിന് സമീപം വര്‍ക്ക്ഷോപ്പില്‍ നിന്ന് യന്ത്രസാമഗ്രികള്‍, സമീപത്ത് നിര്‍മാണത്തിലുള്ള കുട്ടികളുടെ പാര്‍ക്കിന്‍റെ ഓഫീസില്‍ നിന്ന് ഉപകരണങ്ങള്‍ എന്നിവയാണ് മോഷ്ടിച്ചത്.

ചരക്ക് ജീപ്പില്‍ വയനാട്ടിലേക്ക് കടത്തവെ താമരശേരിയില്‍ വച്ച് രാത്രി പട്രോളിംഗ് നടത്തിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലുണ്ടായിരുന്ന പ്രതികളെ ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ട, എസ്ഐമാരായ ടി.പി. മുസ്തഫ, ഇ.എന്‍. രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങി. നാലുപേരെയും സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. എസ്‌സിപിഒമാരായ സുമേഷ്, സജീഷ്, ബിജേഷ്, സിപിഒമാരായ അജിത്, ഉജേഷ്, അരുണ്‍ ബാബു, അനസ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.