സ്‌കൂട്ടര്‍ മോഷണം: പ്രതി ആറസ്റ്റില്‍
Saturday, August 24, 2024 5:07 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ കല്ലേമ്പാടത്ത് വീടിന്‍റെ മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറുമായി കടന്ന പ്രതി നിലമ്പൂര്‍ പോലീസിന്‍റെ പിടിയിലായി. രാമന്‍കുത്ത് സ്വദേശിയായ തളിവാരി സിദ്ദീഖിനെ (35) യാണ് എസ്ഐ ടി.പി. മുസ്തഫ അറസ്റ്റ് ചെയ്തത്. ജൂലൈ 11 ന് രാത്രി 12.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കല്ലേമ്പാടം സ്വദേശി വാളക്കുളം സുനീഷിന്‍റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് പ്രതി മോഷ്ടിച്ച് കൊണ്ടുപോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് മോഷ്ടാവിന്‍റേത് എന്നു സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.


തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്ന് സ്‌കൂട്ടര്‍ 4000 രൂപക്ക് വര്‍ക്ക്‌ഷോപ്പില്‍ വില്‍പ്പന നടത്തിയതായി സമ്മതിക്കുകയായിരുന്നു. സിപിഒമാരായ പ്രിന്‍സ്, വിവേക്, ഡാന്‍സാഫ് അംഗങ്ങളായ ആഷിഫ് അലി, നിബിന്‍ ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ സ്‌കൂട്ടര്‍ മോഷ്ടിച്ച വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തി.