"മാലിന്യമുക്ത ഗ്രാമം' തുടർനടപടികൾ കാര്യക്ഷമമല്ലെന്ന് പരാതി
Saturday, August 24, 2024 5:06 AM IST
കരുവാരകുണ്ട്: ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച മാലിന്യമുക്ത, വലിച്ചെറിയൽ മുക്തഗ്രാമം പദ്ധതിയുടെ തുടർനടപടികൾ കാര്യക്ഷമമല്ലെന്ന് പരാതി. സംസ്ഥാന സർക്കാർ നിർദേശത്തെ തുടർന്നാണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലും വിപുലമായി പദ്ധതികൾ നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളെയും ഓരോ വിദ്യാലയങ്ങളോട് ദത്തെടുക്കാൻ നിർദേശിച്ചിരുന്നു. ഇത് പ്രകാരം ഓരോ വിദ്യാലയങ്ങളും ഓരോ വാർഡുകൾ ദത്തെടുക്കുകയും ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

പിന്നീട് ഹരിത ബാലസഭയും വിജയകരമായി നടപ്പിലാക്കി. തുടർന്നുള്ള പ്രവർത്തനങ്ങളാണ് കാര്യക്ഷമല്ലെന്ന് നാട്ടുകാർ പരാതി ഉന്നയിക്കുന്നത്. ഹരിത ബാലസഭയിൽ വിദ്യാർഥികൾ ആവശ്യപ്പെട്ട കാര്യങ്ങളൊന്നും തന്നെ നടപ്പിലാക്കിയില്ലെന്നാണ് വിദ്യാർഥികളും പരാതിപ്പെടുന്നത്. വീടുകളിൽനിന്ന് മാസംതോറും മാലിന്യം ശേഖരിക്കാൻ ഹരിത കർമ സേനാംഗങ്ങൾ മുടക്കമില്ലാതെ എത്താറുണ്ട്. ഇവർക്ക് 50 രൂപ ഫീസായും വീട്ടുകാർ നൽകിവരുന്നുണ്ട്. എന്നാൽ മാലിന്യം ശേഖരിച്ച് വയ്ക്കാൻ ആവശ്യമായ ചാക്കുകളോ മറ്റോ ഇതുവരെയും നൽകിയിട്ടില്ല. വിദ്യാലയങ്ങളിൽ മാലിന്യം ശേഖരിക്കാൻ ആവശ്യമായ പാത്രങ്ങളും എത്തിച്ചു നൽകിയിട്ടില്ല. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന കടകളിൽ പരിശോധന നടത്തുകയും വൻതുകുകൾ പിഴ ചുമത്തുകയും ചെയ്യുന്നതല്ലാതെ പകരം സംവിധാനങ്ങളൊന്നും തന്നെ ഒരുക്കാൻ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തയാറായിട്ടില്ലെന്നാണ് മറ്റൊരു പരാതി.


പ്ലാസ്റ്റിക് കവറുകൾ യഥേഷ്ടം ഗ്രാമപഞ്ചായത്തിലും പരിസരങ്ങളിലും ലഭ്യമാണ്. ഇറച്ചി, മീൻ , പച്ചക്കറി കടകളിളിലൊന്നും തന്നെ പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കുകയോ പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കി തുണിസഞ്ചി ഉപയോഗിച്ച് ശീലിപ്പിക്കുന്നതിന് മുഴുവൻ വീടുകളിലും തുണിസഞ്ചി സൗജന്യമായി വിതരണം ചെയ്യണമെന്ന നിർദേശവും നടപ്പിലാക്കിയിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

മാലിന്യ മുക്ത, വലിച്ചെറിയൽ മുക്തഗ്രാമം എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുകയാണ് വേണ്ടതെന്നും അതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തയാറാകണമെന്നും ആവശ്യമായ ഫണ്ട് നീക്കിവയ്ക്കണമെന്നുമാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം.