വേനൽ മഴ ലഭിച്ചില്ല: നഷ്ടത്തിലായി ചാമകൃഷി
Saturday, August 24, 2024 5:06 AM IST
മങ്കട: ചെറുധാന്യ കൃഷി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ ചാമകൃഷി സമയത്തിന് വേനൽമഴ ലഭിക്കാത്തതിനാൽ നഷ്‌ത്തിലായി. മങ്കട കൃഷിഭവൻ മുഖേനയാണ് ചാമകൃഷി നടപ്പിലാക്കിയത്. വിതയ്ക്കേണ്ട മേയ് മാസത്തിൽ മഴ ലഭിക്കാത്തതിനാൽ വയലിൽ ഈർപ്പമില്ലാതിരുന്നതാണ് പ്രതിസന്ധിയായത്. ഇതിനിടയിൽ ചില കർഷകർ വയൽ നനച്ച് കൃഷി ചെയ്തങ്കിലും മുഴുവൻ വിത്തും മുളച്ചില്ല.

പദ്ധതിയിൽ ഉൾപ്പെടുത്തി ഏക്കറിൽ എട്ടായിരം രൂപ സബ്സിഡിയിലാണ് കർഷകർക്ക് ചാമ വിത്ത് നൽകിയത്. ആകർഷകമായ പദ്ധതിയിയാതിനാൽ ഭൂരിഭാഗം കർഷകരും പദ്ധതിയിൽ പങ്കാളികളായി. സമയത്തിന് മഴ ലഭിക്കാത്തതിനാൽ ചില കർഷകർ വിതച്ചില്ല. വിതച്ച കർഷകരുടേത് മുളച്ചതുമില്ല.


ചാമ മുളച്ച കർഷകർ ഇതിനകം കൊയ്തെടുത്തു. ചാമകൃഷിക്ക് ഭൂരിഭാഗം കർഷകരും അപേക്ഷിച്ചിരുന്നു. അപേക്ഷിച്ചവർക്കെല്ലാം വിത്ത് നൽകിയിരുന്നു. ഏഴോളം കർഷകർക്കാണ് മുളച്ച ചാമ വിളഞ്ഞതെന്ന് മങ്കട കൃഷി ഓഫീസർ സമീർ മാമ്പ്രതൊടി പറഞ്ഞു.