പരീക്ഷ പരിഷ്കാരങ്ങള്‍ പുനഃപരിശോധിക്കണം: പരിഷത്ത് സെമിനാര്‍
Thursday, August 22, 2024 4:56 AM IST
മലപ്പുറം: കുട്ടിയുടെ പക്ഷത്തുനിന്നു കൊണ്ട് വിദ്യാഭ്യാസത്തെയും സാമൂഹ്യനീതിയിലധിഷ്ടിതമായ ഗുണതയെയും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേരളം പോലുള്ള പ്രദേശത്ത് ഉണ്ടാകേണ്ടതെന്നും ഇതിനാവശ്യമായ ചര്‍ച്ചകളും ഇടപെടലും ശക്തമാക്കേണ്ടതുണ്ടെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാതല വിദ്യാഭ്യാസ സെമിനാര്‍ അഭിപ്രായപ്പെട്ടു.

പൊതുവിദ്യാഭ്യാസത്തില്‍ ഗുണതയുണ്ടാക്കാന്‍ സഹായിക്കുമെന്ന അവകാശവാദത്തോടെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് വിഷയ മിനിമമായി 30 ശതമാനം മാര്‍ക്ക് നിബന്ധന ഏര്‍പ്പെടുത്താന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് കേരള വിദ്യാഭ്യാസരംഗത്ത് വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസസംവിധാനത്തിന് വലിയ തിരിച്ചടിയുണ്ടാക്കും.

സാമൂഹികമായി പിന്നാക്കമുള്ള വിഭാഗത്തെ പൊതുധാരയില്‍ നിന്നു പുറന്തള്ളാന്‍ കാരണമാകുന്ന പരീക്ഷ പരിഷ്കാരങ്ങള്‍ പുന:പരിശോധിക്കണമെന്നും നിരന്തര മൂല്യനിര്‍ണയം ശാസ്ത്രീയമായി നടപ്പാക്കുന്നതിന് സമഗ്രമായ മോണിറ്ററിംഗ് ഏര്‍പ്പെടുത്തുകയാണ് വേണ്ടത് സെമിനാര്‍ വിലയിരുത്തി.

മിനിമം മാര്‍ക്ക് വച്ച് കുട്ടികളെ പരാജയപ്പെടുത്തുന്നത് ആധുനികവിദ്യാഭ്യാസ കാഴ്ചപ്പാടിന് അനുകൂലമല്ല. ഇത്തരം വലിയ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ നടത്തേണ്ട പഠനങ്ങളോ ട്രൈ ഔട്ടുകളോ വിവിധതലങ്ങളിലുള്ള ചര്‍ച്ചകളോ ഒന്നും നടത്താതെ എസ്‌സിഇആര്‍ടിയില്‍ നടത്തിയ ഒരു കോണ്‍ക്ലേവിന്റെ മാത്രം ബലത്തിലാണ് തിടുക്കത്തില്‍ ഈ തീരുമാനമെടുത്തിട്ടുള്ളത്.


കുട്ടികള്‍ക്ക് എല്ലാ ശേഷികളും അഭിലഷണീയമായ അളവില്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും വിധം സിസ്റ്റത്തെ സമഗ്രമായി ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ദേശീയ പരീക്ഷകളിലും എന്‍ട്രന്‍സ് പരീക്ഷകളിലും കേരളത്തിലെ കുട്ടികള്‍ വേണ്ടത്ര വിജയിക്കുന്നില്ല എന്ന കാരണം പറയുന്നുണ്ട്. എന്നാല്‍ ഇതില്‍ വരുന്നത് ഉയര്‍ന്ന മാര്‍ക്ക് നേടുന്നവരാണ്. ഇവര്‍ ഈ നിലയിലെത്താത്തതിന്‍റെ കാരണം പരിശോധിച്ചു പരിഹരിക്കണം. എന്നിരിക്കെ പിന്നാക്കക്കാരായ വിദ്യാര്‍ഥികളെ തോല്‍പ്പിച്ചതുകൊണ്ട് ദേശീയപരീക്ഷകളില്‍ കേരളത്തിലെ വിദ്യാര്‍ഥികളുടെ പ്രകടനം മെച്ചമാകുമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.

ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു ജില്ലയിലെ മുഴുവന്‍ മേഖലകളിലും തെരുവോര സംവാദസദസുകള്‍ സംഘടിപ്പിക്കാന്‍ സെമിനാര്‍ തീരുമാനിച്ചു. സെമിനാര്‍ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ.കെ.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ഡോ. നാരായണനുണ്ണി അധ്യക്ഷനായിരുന്നു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി. രത്നാകരന്‍ വിഷയത്തോട് പ്രതികരിച്ച് സംസാരിച്ചു.

ഡോ.വി. പരമേശ്വരന്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. പരിത്ത് ജില്ലാവിദ്യാഭ്യാസ കണ്‍വീനര്‍ എസ്. ബിന്ദു, ജില്ലാ പ്രസിഡന്‍റ് സി.പി. സുരേഷ് ബാബു, ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠന്‍, ഡോ. ബഷീര്‍, പി. രമേഷ് കുമാര്‍, ജി. ശ്രീദേവി, റഷീദ് പേരയില്‍, അനൂപ് മണ്ണഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.