നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒപി ടിക്കറ്റ് ഓണ്‍ലൈനില്‍
Thursday, August 22, 2024 4:51 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ രോഗികള്‍ക്ക് ഡോക്ടറെ കാണാനുള്ള ഒപി ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാനുള്ള സൗകര്യമേര്‍പ്പെടുത്തും. വീട്ടിലെ കംപ്യൂട്ടര്‍ ഉപയോഗിച്ചോ മൊബൈല്‍ ഫോണ്‍ വഴിയോ ഇത്തരത്തില്‍ ഒപി ടിക്കറ്റ് എടുക്കുമ്പോള്‍ ആശുപത്രിയിലെ കൗണ്ടറിന് മുന്നിലുള്ള വരി ഒഴിവാക്കാമെന്നതാണ് രോഗികള്‍ക്കുള്ള ആശ്വാസം.

രണ്ട് ദിവസം മുമ്പ് തന്നെ ഇത്തരത്തില്‍ ടിക്കറ്റെടുക്കാം. ഇഹെല്‍ത്ത് പോര്‍ട്ടല്‍ വഴിയാണ് ഇതിനുള്ള സൗകര്യമൊരുക്കുക. ജില്ലാ ആശുപത്രിയില്‍ ഇന്നലെ ചേര്‍ന്ന ആശുപത്രി മാനേജ്മന്‍റ് കമ്മിറ്റി (എച്ച്എംസി) യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് രണ്ടാമത്തെ മികച്ച ആശുപത്രിയായി തെരഞ്ഞെടുത്ത് കായകല്‍പം അവാര്‍ഡ് നേടിയതില്‍ യോഗം ആശുപത്രി ജീവനക്കാരെ അനുമോദിച്ചു.


വയനാട് ദുരന്തത്തില്‍ മികച്ച സേവനം ചെയ്ത നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരെയും യോഗത്തില്‍ അനുമോദിച്ചു. ഹബ്ബ് ലാബിന്‍റെ പ്രവര്‍ത്തനവും അധികം വൈകാതെ ആശുപത്രിയില്‍ തുടങ്ങാനാകും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഇസ്മായില്‍ മൂത്തേടം, നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, പാലോളി മെഹബൂബ്, കെ.ടി. കുഞ്ഞാന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ഡോ. കെ.കെ. പ്രവീണ, മറ്റ് എച്ച്എംസി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.