വയനാട് ദുരന്തം: ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സമാശ്വാസം നല്‍കി മുസ്ലിം ലീഗ്
Thursday, August 22, 2024 4:51 AM IST
നിലമ്പൂര്‍: വയനാട് ദുരന്തത്തില്‍ താത്കാലികാശ്വാസങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ വിതരണം ചെയ്തപ്പോള്‍ മാനസികപിന്തുണയുമായി മുസ്ലിംലീഗ് രംഗത്തുവന്നു. പ്രശസ്ത മാന്ത്രികന്‍ ആര്‍.കെ. മലയത്തിന്‍റെ നേതൃത്വത്തിലുള്ള മൈന്‍ഡ് ഡിസൈന്‍ അക്കാഡമിയുമായി ചേര്‍ന്നാണ് പ്രമുഖ മനഃശാസ്ത്രവിദഗ്ധര്‍ ദുരന്തത്തിന്‍റെ ഭീതി വിട്ടുമാറാത്തവര്‍ക്ക് സൗജന്യമായി മാനസിക പിന്തുണനല്‍കിയത്.

സൗജന്യ സേവനം നല്‍കാന്‍ തയാറായ 60 മനഃശാസ്ത്രവിദഗ്ധരില്‍ നിന്ന് ആറുപേര്‍ക്കാണ് ദുരന്തഭൂമിയിലെത്തി ബോധവത്കരണവും ആശ്വാസവും നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുസ്ലിംലീഗ് സര്‍ക്കാരിന് മുന്നില്‍ വച്ച പ്രോജക്ടിന്‍റെ ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തയാറാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 21 അംഗങ്ങളുണ്ടായിരുന്ന കുടുംബത്തിലെ ഒരംഗം മാത്രം ദുരന്തത്തിനു ശേഷം അവശേഷിച്ചതും ഇരുട്ടും വെള്ളവും കാണുന്നത് ഭീതിയുണ്ടാക്കുന്നതുമായ അനുഭവങ്ങള്‍ വയനാട്ടില്‍ പ്രവര്‍ത്തിച്ചവര്‍ വിശദമാക്കി.


മനഃശാസ്ത്രസമീപനത്തിലൂടെ ഇവരുടെ ആശങ്കകള്‍ ഒരുപരിധിവരെ അകറ്റാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിച്ചതായി ഇവര്‍ പറഞ്ഞു. പുത്തുമല ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോഴും ആശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ലഭിച്ചിട്ടില്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നുള്ള സഹായം എപ്പോള്‍, എങ്ങനെ ലഭിക്കുമെന്ന ആശങ്കയാണ് വയനാട്ടുകാര്‍ പങ്കുവച്ചത്.

സൈക്കോളജിക്കല്‍ ഫസ്റ്റ്എയ്ഡ് ആണ് നിലവില്‍ നല്‍കിയതെന്നും ഇതിന് തുടര്‍ച്ച വേണമെന്നുമാണ് ഇവരുടെ അഭിപ്രായം. വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ് സി.എച്ച്. ഇഖ്ബാല്‍, ആര്‍.കെ. മലയത്ത്, അക്കാഡമി ഡയറക്ടര്‍ അഹമ്മദ്കുട്ടി, മച്ചിങ്ങല്‍ കുഞ്ഞു എന്നിവര്‍ പങ്കെടുത്തു.