’നിലമ്പൂരിലേക്ക് കണക്‌ഷന്‍ ട്രെയിന്‍ ലഭ്യമാക്കണം’
Thursday, August 22, 2024 4:51 AM IST
പെരിന്തല്‍മണ്ണ: നിലമ്പൂരിലേക്ക് ട്രെയിന്‍ യാത്രക്കാര്‍ക്ക് കണക്ഷന്‍ ലഭ്യമാക്കണമെന്ന് നിലമ്പൂര്‍ മൈസൂര്‍ റെയില്‍വേ ആക്‌ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 16307,16308 എക്സിക്യുട്ടീവ് എക്സ്പ്രസിന് നിലമ്പൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള കണക്‌ഷന്‍ സ്ഥിരമായി ലഭ്യമാക്കാത്തതിലും നിരന്തരം 16307 ആലപ്പുഴ - കണ്ണൂര്‍ എക്സ്പ്രസ് വൈകി ഓടുന്നതിലും ആക്‌ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.

കഴിഞ്ഞദിവസം നിലമ്പൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ കണക്‌ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ ബുദ്ധിമുട്ടുകയായിരുന്നു. 16307 ആലപ്പുഴ - കണ്ണൂര്‍ എക്സ്പ്രസിന്‍റെയും 06475 നിലമ്പൂര്‍ പാസഞ്ചറിന്‍റെയും സമയക്രമം മാറ്റി ഇതിന് പരിഹാരം കാണണമെന്നും ശാശ്വത പരിഹാരമായി 06018 എറണാകുളം ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടു.


ആക്‌ഷന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് അനസ് കഴിഞ്ഞദിവസം പാലക്കാട്ട് വച്ച് സീനിയര്‍ ഡിവിഷണല്‍ ഓപ്പറേറ്റിംഗ് മാനേജര്‍ എം. വാസുദേവനുമായി ഈ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. കണക്‌ഷന്‍ നിലനിര്‍ത്താന്‍ വേണ്ടത് ചെയ്യാമെന്നും നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാതയിലെ വൈദ്യുതീകരണം കഴിഞ്ഞാല്‍ 06018 എറണാകുളം ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീട്ടാന്‍ നടപടികളെടുക്കുമെന്നു ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.