104 ഗ്രാം എംഡിഎംഎയുമായി സ്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയില്‍
Wednesday, August 21, 2024 6:02 AM IST
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയിലേക്ക് കാറുകളിലും മറ്റു ചെറുവാഹനങ്ങളിലും എംഡിഎംഎ ഉള്‍പ്പെടെയുള്ള വീര്യം കൂടിയ സിന്തറ്റിക് ലഹരിമരുന്നുകള്‍ കടത്തുന്നതായി മലപ്പുറം പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് 104 ഗ്രാം എംഡിഎംഎയുമായി എയ്ഡഡ് സ്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയില്‍. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ (39), കൊടിഞ്ഞിയത്ത് ഷാനിദ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു കെ. ഏബ്രഹാം, മലപ്പുറം ഡിവൈഎസ്പി പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്‍, എസ്ഐ ഷിജോ സി. തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തിന് സമീപം വച്ച് 104 ഗ്രാം എംഡിഎംഎയുമായി ഇരുവരും പിടിയിലായത്.

മൊറയൂരിലെ എയ്ഡഡ് എല്‍പി സ്കൂളിന്‍റെ മാനേജരാണ് ദാവൂദ് ഷമീല്‍. കൂടാതെ ബംഗളൂരുവിലും നാട്ടിലും ഈവന്‍റ് മാനേജ്മെന്‍റും നടത്തുന്നുണ്ട്. കൂട്ടുപ്രതി ഷാനിദും ദാവൂദ് ഷമീലിന്‍റെ കൂടെയാണ് ജോലി ചെയ്യുന്നത്. ബംഗളൂരുവില്‍ ജോലിയുടെ ഭാഗമായി പോയിവരുന്നതിന്‍റെ മറവിലാണ് ഇവര്‍ അമിതലാഭം ലക്ഷ്യം വച്ച് ലഹരിക്കടത്തിലേക്കിറങ്ങുന്നത്.

ബംഗളുരൂവില്‍ നിന്നു ഏജന്‍റുമാര്‍ മുഖേന സിന്തറ്റിക് മയക്കുമരുന്നുകള്‍ വാങ്ങി നാട്ടിലേക്ക് ചെറുവാഹനങ്ങളിലും പെയ്ഡ് കാരിയര്‍മാര്‍ മുഖേനയും കടത്തുന്ന ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ച് എസ്പിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും നടത്തിയ അന്വേഷണത്തില്‍ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണികളെക്കുറിച്ച് സൂചന ലഭിച്ചു.


പ്രതികള്‍ കാറില്‍ ബംഗളുരൂവില്‍ നിന്നു നാട്ടിലേക്ക് വരുന്നത് മനസിലാക്കിയ അന്വേഷണ സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു. രാത്രി 12 ഓടെ അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തില്‍ വച്ച് പ്രതികള്‍ സഞ്ചരിച്ച കാര്‍ കൈകാണിച്ചെങ്കിലും നിര്‍ത്താതെ മുന്നോട്ടെടുത്തു. ഇതോടെ പോലീസ് വാഹനം കുറുകെയിട്ട് പ്രതികളുടെ കാര്‍ പോലീസ് നിര്‍ത്തിച്ചു. തുടര്‍ന്ന് പരിശോധനയില്‍ കാറിന്‍റെ എന്‍ജിന്‍റെ അടിയില്‍ രഹസ്യഅറയില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെടുത്തു.

ദേഹത്തും ബാഗുകളിലും ഒളിപ്പിച്ചൂകടത്തുന്ന സ്ഥിരം ഏര്‍പ്പാട് പോലീസും എക്സൈസും കണ്ടുപിടിക്കാന്‍ തുടങ്ങിയതോടെ പുത്തന്‍ രീതികള്‍ പരീക്ഷിക്കുകയാണെന്നും മുമ്പും പലതവണ ഇതേ രീതിയില്‍ ലഹരിമരുന്ന് കടത്തിയതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. അഡീഷണല്‍ എസ്ഐ സതീശന്‍, പെരിന്തല്‍മണ്ണ, മലപ്പുറം ഡാന്‍സാഫ് ടീമുകളും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.