മാമ്പറ്റ പാലം തകര്‍ച്ചയുടെ വക്കില്‍; പുതിയ പാലം വേണമെന്ന ആവശ്യമുയരുന്നു
Wednesday, August 21, 2024 5:27 AM IST
കരുവാരകുണ്ട്: മാമ്പറ്റയില്‍ ഒലിപ്പുഴക്ക് കുറുകെയുള്ള പാലം തകര്‍ച്ചയുടെ വക്കില്‍. കൈവരികളില്ലാത്തതും വീതി കുറഞ്ഞതുമാണ് പാലം. 1977ലാണ് നാട്ടുകാരുടെ മേല്‍നോട്ടത്തില്‍ പാലം പണിതത്. കിഴക്കേത്തല കല്‍ക്കുണ്ട് റൂട്ടിലുള്ള പ്രധാന പാലമാണിത്. മുള്ളറ, ചേരിപ്പടി, കപ്പിലാംതോട്ടം, കല്‍ക്കുണ്ട്, അട്ടി, കേരളാംകുണ്ട് വെള്ളച്ചാട്ടം, ആര്‍ത്തലക്കുന്ന് തുടങ്ങി നിരവധി പ്രദേശങ്ങളില്‍ എത്തിപ്പെടാനുള്ള പാലമാണിത്.

ധാരാളം ബസുകള്‍ ഇത് വഴി സര്‍വീസ് നടത്തുകയും മരത്തടികള്‍ ഉള്‍പ്പെടെ ഭാരം കയറ്റുന്ന വാഹനങ്ങള്‍ പാലത്തിലുടെ കടന്ന് പോവുകയും ചെയ്യാറുണ്ട്. പുഴയിലെ ജലനിരപ്പില്‍ നിന്ന് മീറ്ററുകൾ വ്യത്യാസത്തിലാണ് പാലമുള്ളത്.


ഈ ഭാഗത്ത് പുഴയ്ക്ക് ആഴവും ഒഴുക്കുമുണ്ട്. പാലത്തില്‍ നിന്ന് നിരവധി തവണ വാഹനങ്ങള്‍ പുഴയിലേക്ക് മറിഞ്ഞ് അപകടങ്ങളുണ്ടായിട്ടുണ്ട്. പാലത്തില്‍ കുഴികള്‍ രൂപപ്പെടുകയും വശങ്ങളില്‍ ബലക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പാലം പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.