വയനാടിന് കൈത്താങ്ങാകാന്‍ നെയ്യപ്പ ചലഞ്ചുമായി വിദ്യാര്‍ഥികള്‍
Tuesday, August 20, 2024 3:58 AM IST
കരുവാരകുണ്ട്: വയനാടിന് കൈത്താങ്ങാകാന്‍ ’നെയ്യപ്പം’ ചലഞ്ച് നടത്തി കരുവാരക്കുണ്ട് കേരള പഴയ കടക്കല്‍ ജിയുപി സ്കൂള്‍. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ തയാറാക്കിയ നെയ്യപ്പം‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയായിരുന്നു ചലഞ്ച് സംഘടിപ്പിച്ചത്. 20 രൂപ മുതല്‍ 2000 രൂപ വരെ നല്‍കി വിദ്യാര്‍ഥികള്‍ ചലഞ്ച് വന്‍ വിജയമാക്കി.

കേരള പഴയ കടക്കല്‍ ജിയുപി സ്കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഫണ്ട് സമാഹരണത്തിനായി എത്തി ചേര്‍ന്നത് നെയ്യപ്പ ചലഞ്ചിലേക്കാണ്. എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെ 950 വിദ്യാര്‍ഥികളാണ് സ്കൂളില്‍ പഠനം നടത്തുന്നത്. ഇവര്‍ക്കാവശ്യമായ നെയ്യപ്പം അധ്യാപകരും പിടിഎ, എസ്എംസി ഭാരവാഹികളും ചേര്‍ന്ന് തയാറാക്കി.


ഒരു നെയ്യപ്പത്തിന് 20 രൂപ വിലയും നിശ്ചയിച്ചു. ഞായറാഴ്ച ഉച്ച മുതല്‍ നെയ്യപ്പം തയാറാക്കി തുടങ്ങി. ഇന്നലെ രാവിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തപ്പോള്‍ 20 രൂപ മുതല്‍ 2000 രൂപ വരെയുള്ള തുകയാണ് ലഭിച്ചത്. ഇരുപതിനായിരത്തില്‍പരം രൂപ ഇതിലൂടെ സമാഹരിക്കാന്‍ കഴിയുമെന്നാണ് സ്കൂള്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

മികച്ച രീതിയിലുള്ള പ്രതികരണമാണ് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. പ്രധാനാധ്യാപകന്‍ എന്‍. ശങ്കരനുണ്ണി, പിടിഎ പ്രസിഡന്‍റ് പി. നജീബ്, എസ്എംസി ചെയര്‍മാന്‍ പി.കെ. സാദിഖ്, എം. കൃഷ്ണന്‍കുട്ടി, അമീറുദീന്‍, വി.പി. ഷിബി, പി. ആബിദ, മിനിമോള്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.