അപകടങ്ങള്‍ വിട്ടൊഴിയാതെ ചീനിപ്പാടം; മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നാവശ്യം
Saturday, July 6, 2024 5:13 AM IST
കരുവാരകുണ്ട്: മലയോര പാതയുടെ നവീകരണ ശേഷം അപകടങ്ങള്‍ വിട്ടൊഴിയാതെ ചീനിപ്പാടം. മലയോര പാത നവീകരണത്തില്‍ പരമാവധി വളവുകളും കയറ്റങ്ങളും ഒഴിവാക്കി പാത പുനര്‍ നിര്‍മിച്ചിട്ടും കണ്ണത്തിനും കേരള എസ്റ്റേറ്റ് വില്ലേജിനും ഇടയിലുള്ള ചീനിപ്പാടത്ത് അപകടങ്ങള്‍ പതിവാകുന്നു. മലയോര പാതയുടെ നവീകരണം ഏതാണ്ട് പൂര്‍ത്തിയായ ശേഷം പത്തിലേറെ അപകടങ്ങളാണ് പ്രദേശത്തുണ്ടായത്.

അപകടത്തില്‍പ്പെട്ട ഒരാള്‍ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. കണ്ണത്ത് ടൗണിനും കേരള എസ്റ്റേറ്റ് വില്ലേജ് ഓഫീസിനു ഇടയിലുള്ള അര കിലോമീറ്റര്‍ മാത്രം മാത്രം ദൂരമുള്ള സ്ഥലത്താണ് ഇത്രയധികം അപകടങ്ങള്‍ സംഭവിച്ചത്.

കണ്ണത്ത് ടൗണ്‍ മുതല്‍ സി.ടി. പടി വരെയുള്ള ഭാഗത്തെ വളവുകള്‍ അപകട വളവുകളാണ്. എതിര്‍ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങളെ നേരില്‍ കാണാന്‍ കഴിയാത്ത അവസ്ഥ ഇവിടെ ഉണ്ടാകാറുണ്ട്. ഇവിടെ ബൈക്ക് യാത്രികരാണ് കൂടുതലും അപകടത്തില്‍പ്പെടാറ്. അതേസമയം സി.ടി. പടി മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗത്തെ അപകടങ്ങള്‍ക്ക് കാരണം അമിത വേഗതയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.


ഇവിടെ വാഹനങ്ങള്‍ നിയന്ത്രണംവിട്ടു മറിയുകയോ വൈദ്യുതി തൂണിലോ മുന്നറിയിപ്പ് ബോര്‍ഡിലോ ഇടിക്കുകയോ ആണ് ചെയ്യുന്നത്. ആവശ്യമായ വേഗത കുറയ്ക്കല്‍ സംവിധാനവും മതിയായ മുന്നറിയിപ്പ് ബോര്‍ഡുകളും പ്രദേശത്ത് സ്ഥാപിച്ച് അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.