അന്വേഷണം പുരോഗമിക്കുന്നെന്നു പോലീസ്; മാടുകൾക്കെല്ലാം വാക്സിനേഷൻ നൽകി
Saturday, July 27, 2024 1:31 AM IST
വടക്കഞ്ചേരി: ദേശീയപാതയിൽ മംഗലം പാലത്തിനടുത്ത് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാടുകളെ കയറ്റി വന്നിരുന്ന ലോറി തട്ടിയെടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുന്നുവെന്നു പോലീസ്.

വടക്കഞ്ചേരി സിഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഹൈവേയിൽ വാഹനംതടഞ്ഞ് തട്ടിക്കൊണ്ടുപോയെന്നാണു കേസ്. പത്തു പേരാണ് പ്രതികളായുള്ളത്.

ഇതിൽ വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളും സഹോദരങ്ങളുമായ രണ്ടുപേരെയാണ് സംഭവദിവസം പിടികൂടിയത്. ഇവർ റിമാൻഡിലാണ്. 25 മാടുകളെ മാത്രം കൊണ്ടുവരാൻ സൗകര്യമുള്ള ലോറിയിൽ 77 മാടുകളെ കുത്തിനിറച്ച് കൊണ്ടുവന്നതും പരിശോധിക്കുന്നുണ്ട്.

സംസ്ഥാന അതിർത്തി കടത്തികൊണ്ടു വരുമ്പോൾ വാക്സിനേഷൻ നിർബന്ധമാണ്. എന്നാൽ വാക്സിനേഷൻ എടുത്തിരുന്നില്ല. പാളയത്തിനടുത്തെ സ്വകാര്യ തോട്ടത്തിലുള്ള മാടുകൾക്കെല്ലാം ഇന്നലെ വാക്സിനേഷൻ നൽകി.


ചെവിയിൽ ടാഗും അടിച്ചിട്ടുണ്ട്. മൂന്നു വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു 50 പോത്തുകുട്ടികൾക്കും 27 കാളകൾക്കും വാക്സിനേഷൻ നൽകിയത്.

കോടതി നടപടി പൂർത്തിയാക്കി മാടുകളെ വിട്ടുകൊടുക്കുമെന്ന് സിഐ പറഞ്ഞു. പോലീസ് കാവലിലാണ് ഇപ്പോൾ മാടുകളുള്ളത്.

ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്കാണ് ദേശീയപാത മംഗലംപാലത്തിനടുത്തുവച്ച് ആന്ധ്രയിൽ നിന്നും മാടുകളുമായി വന്നിരുന്ന ലോറി തട്ടിയെടുത്ത് മാടുകളെ പലയിടുത്തായി ഇറക്കി ഒളിപ്പിച്ച് ഡ്രൈവറെയും സഹായികളെയും ദേശീയപാതയിൽ ഉപേക്ഷിച്ചത്.