ചുള്ളിയാംകുളം ജനവാസമേഖലയിൽ തൈക്കൊമ്പൻ; രണ്ടേക്കറിലെ തെങ്ങിൻതോട്ടം നശിപ്പിച്ചു
Sunday, July 7, 2024 7:03 AM IST
കല്ലടിക്കോട്‌: ചുള്ളിയാംകുളം ജനവാസ മേഖലയിൽ എത്തിയ കാട്ടാന തെങ്ങുംതോട്ടം നശിപ്പിച്ചു. മൂന്നേക്കർ സിറ്റിയിലെ മേമന ബാബു, മേമന ജോസ്‌ എന്നിവരുടെ മൂന്നു വർഷം പ്രായമായ തെങ്ങിൻ തൈകളാണ് നശിപ്പിച്ചത്‌.

ഇന്നലെ വെളുപ്പിനെ സമീപത്തെ രണ്ട്‌ റബർ മരങ്ങൾ ചവിട്ടി വൈദ്യുതി വേലിയുടെ മുകളിലേക്ക്‌ മറിച്ചിട്ട്‌ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് രണ്ടേക്കർ വരുന്ന തെങ്ങിൻതോട്ടത്തിൽ കയറിയത്‌. കൂമൻ കുണ്ട്‌ ഭാഗത്തു നിന്നും വന്ന തൈകൊമ്പൻ പടിഞ്ഞാറേടത്ത്‌ സാബുവിന്‍റെ റബർ തോട്ടത്തിലൂടെ കയറി മേമനക്കാരുടെ വൈദ്യുതി വേലി തകർക്കുകയയിരുന്നു.

തൈകൊമ്പൻ എന്ന് ചുള്ളിയാംകുളത്തുകാർ വിളിക്കുന്ന ഈ ആനയ്ക്ക്‌ തെങ്ങിൻ തൈകളണത്രേ ഇഷ്ട ഭക്ഷണം. കഴിഞ്ഞ കുറേദിവസങ്ങളായി മരുതുംകട്‌ വഴുക്കപ്പാറ ദേവസ്വം മലയിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ചെറുമല, കരിമല, മീൻ വല്ലം, കൂമൻകുണ്ട്‌,അരിപ്പൻ, മണലി, അറ്റില, മരുതുംകാട്‌, പാങ്ങ്‌ തുടങ്ങിയ ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം സ്ഥിരമായുണ്ട്‌. രാവിലെ പാൽ കൊണ്ടു പോകുന്ന ക്ഷീര കർഷകരും റബർ ടാപ്പിംഗിനു പോകുന്ന പണിക്കാരും കോയമ്പത്തൂർ, പൊള്ളാച്ചി, ഒറ്റപ്പാലം, പാലക്കാട്‌ തുടങ്ങിയ സ്ഥലങ്ങലിലേയ്ക്ക്‌ പഠിക്കാനായി പോകുന്നവരും കാട്ടാനകളെ പേടിച്ചാണ് പോകുന്നത്‌. കഴിഞ്ഞ മാസങ്ങളിലായി കാട്ടാന പകൽ സമയത്തും നാട്ടിലൂടെ ഇറങ്ങി നടക്കുന്നതും പതിവാണ്.


കാട്ടാനയുടെ ആക്രമണത്തിൽ സഞ്ജു, ജോഷി എന്നിവർക്ക്‌ പരിക്കേറ്റിരുന്നു. കൃത്യമായ നഷ്ട പരിഹാരം പോലും നൽകുന്നില്ലെന്നും പരാതിയുണ്ട്‌. വനത്തോട്‌ ചേർന്ന് വൈദ്യുതി വേലിയും സൗരോർജ വേലിയും നിർമിച്ചെങ്കിലും തുടർ പരിചരണമില്ലാത്തതുമൂലം കർഷകർക്ക്‌ ഉപകാരപ്പെടുന്നില്ല. ട്രഞ്ചുകൾ നിർമിച്ച് ചുറ്റും റെയിൽ ബാർ സ്ഥാപിച്ച്‌ വന്യമൃഗങ്ങൾ കൃഷിയിടത്തിലേയ്ക്ക്‌ ഇറങ്ങുന്നത്‌ ശാശ്വതമായി തടയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌.