വി.എസ് ജനങ്ങൾക്കുവേണ്ടി പോരാടിയ നേതാവ്: ജി. സുധാകരൻ
Monday, October 21, 2024 4:51 AM IST
അന്പലപ്പുഴ: ഇച്ഛാശക്തിയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമെടുത്ത്‌ ജനങ്ങൾക്കുവേണ്ടി പോരാടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ എന്ന് മുൻ മന്ത്രി ജി. സുധാകരൻ. ജനനായകൻ വി.എസ് നവമാധ്യമ കൂട്ടായ്മ പുന്നപ്ര പറവൂർ അസംബ്ലി ജംഗ്ഷനിൽ സംഘടിപ്പിച്ച വി.എസിന്‍റെ 101-ാം ജന്മദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1964ൽ സിപിഎം രൂപീകരിച്ച നേതാക്കളിൽ ജീവിച്ചിരിക്കുന്നവരിൽ വി.എസ് മാത്രമാണ് ഇന്നുള്ളത്. സാധാരണ കുടുംബത്തിൽനിന്ന് തൊഴിലാളി പ്രവർത്തനത്തിലൂടെ ദേശീയ നേതാവായി മാറി. വി.എസിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയപോരാട്ടസമരമായയിരുന്നു പുന്നപ്ര വയലാർ. സമരത്തിൽ പങ്കെടുത്ത് ജയിൽവാസം ഉൾപ്പെടെ ഏറെ ത്യാഗം സഹിക്കേണ്ടിവന്നു. ഇഎംഎസ്, എകെജി എന്നിവരെ പോലെ വി.എസും ദേശീയ നേതാവായിരുന്നു.

ആധുനിക നവകേരള സൃഷ്ടിക്കായുള്ള പോരാട്ടമായിരുന്നു മിച്ചഭൂമി, കുടികിപ്പു സമരങ്ങൾ. എല്ലാവർക്കും സ്വന്തമായി ഭൂമി എന്ന സ്വപ്നം സഫലമാക്കാൻ നിയമസഭയിലും പുറത്തും നടത്തിയ പോരാട്ടത്തിലൂടെ യാഥാർഥ്യമാക്കി. എംഎൽഎ, പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച വി.എസ് സാധാരണ ജനവിഭാഗങ്ങളുടെ ഉയർച്ചയ്ക്കായുള്ള നിലപാടുകളാണ് സ്വീകരിച്ചത്.


അനാരോഗ്യവസ്ഥയിലാണെങ്കിലും ഇന്നും ജനങ്ങൾ വി.എസിനെ ഏറെ സ്നേഹിക്കുന്നതായും ജി. സുധാകരൻ പറഞ്ഞു.

വി.എസിന്‍റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് വിദ്യാർഥിയായ റസ്വാന് നൽകിയാണ് സുധാകരൻ ആഘോഷ പരിപാടികള്‍ക്കു തുടക്കംകുറിച്ചത്. ജനനായകൻ വി.എസ് നവമാധ്യമ കൂട്ടായ്മ സംസ്ഥാനത്തിന്‍റെ വിവിധ മേഖലയിൽനിന്ന് വന്ന 101പേർക്ക് പുതുവസ്ത്രങ്ങൾ, പാൽപായസം, ലഡു എന്നിവയുടെ വിതരണവും സുധാകരൻ നിർവഹിച്ചു.