സിപിഎം വെട്ടക്കല്‍ ലോക്കല്‍ സമ്മേളനം: ഏരിയാ നേതൃത്വത്തില്‍ ഭിന്നത
Sunday, October 20, 2024 4:54 AM IST
ചേര്‍ത്തല: സിപിഎം വെട്ടക്കല്‍ ലോക്കല്‍ കമ്മിറ്റിയിലെ അപ്രതീക്ഷിത സെക്രട്ടറി മാറ്റത്തില്‍ നേതൃത്വത്തില്‍ ഭിന്നത. കഴിഞ്ഞ ദിവസം സമ്മേളനത്തില്‍ ഒരു തവണ മാത്രം സെക്രട്ടറിയായിരുന്ന വി.എ. അനീഷിനെ അപ്രതീക്ഷിതമായി മാറ്റിയതാണ് തര്‍ക്കത്തിനു കാരണം.

അനീഷിനു പകരം മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവായ വി.വൈ. ഷൈജനെയാണ് ചില നേതാക്കളുടെ ഇടപെടലില്‍ സെക്രട്ടറിയാക്കിയത്. പട്ടണക്കാട് പോലീസില്‍ വധശ്രമകേസുകളിലടക്കം ഇയാള്‍ക്കെതിരേ കേസുകള്‍ നിലനില്‍ക്കുന്നതായാണ് വിമര്‍ശനം. ഒപ്പം ലോക്കല്‍ കമ്മിറ്റിയില്‍ തുടര്‍ച്ചയായി പങ്കെടുക്കാത്തതും നിരന്തരം അച്ചടക്ക നടപടികള്‍ നേരിട്ടതും ഉയര്‍ത്തിയാണ് വിമര്‍ശനങ്ങള്‍.


ചില നേതാക്കളുടെ വഴിവിട്ടുള്ള ഇടപാടുകള്‍ക്കു സഹായമാകാനാണു കമ്മിറ്റിയിലെ മാറ്റമെന്നാരോപിച്ച് ജില്ലാ സംസ്ഥാന നേതൃത്വത്തിന് ഒരു വിഭാഗം പരാതി നല്‍കിയിട്ടുണ്ട്. നടപടിയില്‍ സജി ചെറിയാന്‍ പക്ഷത്തുതന്നെയുള്ള ഏരിയാ നേതൃത്വത്തിലെ പലരും അതൃപ്തി അറിയിച്ചതായാണ് വിവരം.

സമ്മേളനത്തില്‍ ഷൈലജ, സുരേഷ് എന്നിവര്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവായപ്പോള്‍ പകരമായി ജിനോ ടോം, ടി. ബിനു, ജയപ്രതാപന്‍ എന്നിവരെ ഉള്‍പ്പെടുത്തി 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അരൂര്‍ ഏരിയാ സെക്രട്ടറി പി.കെ. സാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എന്‍.പി. ഷിബു, ഏരിയാ സെനറ്റംഗം ജി. ബാഹുലേയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.