തകർന്നുതരിപ്പണമായി റോഡുകൾ : നാരകത്തറ-അമ്പലാശേരി കടവ് റോഡ് സഞ്ചാരയോഗ്യമാക്കണം
Monday, October 21, 2024 4:51 AM IST
ഹരിപ്പാട്: തകർന്നുകിടക്കുന്ന നാരകത്തറ-അമ്പലാശേരി കടവ് റോഡ് അടിയന്തരമായി നന്നാക്കണമെന്ന് സൗഹാർദോദയം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കുമാരപുരം, തൃക്കുന്നപ്പുഴപഞ്ചായത്തുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. കുമാരപുരം പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുവശം, ശ്രീരംഗം ജംഗ്ഷൻ, കവറാട്ട് ക്ഷേത്രത്തിന് സമീപം, തയ്യിൽ ജംഗ്ഷൻ, അമ്പലാശേരി കടവിന് കിഴക്കുവശം എന്നിവിടങ്ങളിലാണ് ഏറെ കുണ്ടുംകുഴിയുമായി കിടക്കുന്നത്. ഇതു വഴിയിലുള്ള സഞ്ചാരം വളരെ അപകടകരമാണ്.

കുഴികളായി കിടക്കുന്ന അമ്പലാശേരി കടവിനു കിഴക്കുവശമുള്ള റോഡിലൂടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് ഏതാനും ദിവസം മുമ്പ് ഒരു വശത്തേക്ക് മറിഞ്ഞ് അപകടംവരെ ഉണ്ടായി.

റോഡ് നന്നാക്കുന്ന കാര്യത്തിൽ ത്രിതല പഞ്ചായത്ത് അധികൃതർ കാട്ടുന്ന അനാസ്ഥയിൽ യോഗം പ്രതിഷേധിച്ചു. കാട്ടിൽ മാർക്കറ്റ് സൗഹാർദോദയം ഹാളിൽ കൂടിയ യോഗത്തിൽ ഡി.ഉത്തമൻ അധ്യക്ഷതവഹിച്ചു. സൗഹാർദ്ദോദയം സെക്രട്ടറി കെ.രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പനയ്ക്കൽപ്പടി റോഡ് തകർന്നിട്ട് ഒരു പതിറ്റാണ്ട്; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

ചെങ്ങന്നൂർ: നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ചെറിയനാട് ഡിബിഎച്ച്എസ് സ്കൂൾ മുതൽ സെന്‍റ് ജോസഫ്‌സ് സ്‌കൂൾ ജംഗ്ഷൻ വരെയുള്ള പനയ്ക്കൽപ്പടി റോഡ് മെറ്റൽ ഇളകി താറുമാറായിട്ട് ഒരു പതിറ്റാണ്ട്! റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ യാതൊരു നടപടിയും കൈക്കൊള്ളാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.

ചെറിയനാട് റെയിൽവേ ക്രോസ് അടച്ചാൽ തോനയ്ക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനയാത്രികർക്ക് ഏറ്റവും എളുപ്പത്തിൽ ഓവർബ്രിഡ്ജിലേക്ക് എത്താനുള്ള ഏകവഴിയാണ് ഈ റോഡ്. വാഹനബാഹുല്യം കാരണം ചെറിയനാട് റെയിൽവേക്രോസിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഗേറ്റടച്ചാൽ യാത്രയ്ക്കായി ആശ്രയിക്കുന്ന ഈ റോഡിൽ കുടിയാണ് രണ്ട് ഹയർസെക്കൻഡറി സ്കൂളുകൾ, സെന്‍റ് ജോസഫ് സ്കൂൾ, ബാല സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകാൻ വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ പോകുന്നത്.

മഴ പെയ്താൽപിന്നെ ഇതുവഴിയുള്ള യാത്ര അതീവ ദുഷ്കരമാണ്. ഇതുവഴി യാത്ര ചെയ്യണമെങ്കിൽ പ്രത്യേക പരിശീലനം നേടണമെന്ന് യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥിയുമായി വന്ന വീട്ടമ്മയുടെ സ്കൂട്ടർ മറിഞ്ഞ് അപകടമുണ്ടായി. ഇങ്ങനെ അപകടങ്ങൾ ഉണ്ടാകുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണന്നും പ്രദേശവാസികൾ പറയുന്നു. മെറ്റൽ ഇളകി തകർന്ന തരപ്പണമായി ചരിവുള്ള റോഡായി മാറിയിട്ടും പഞ്ചായത്തും പിഡബ്ല്യുഡിയും നിസംഗത പുലർത്തുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.


പനയ്ക്കൽപടി റോഡ് എത്രയും വേഗം ശരിയാക്കുന്നതിനുള്ള നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് എംപി, എം എൽഎ, മന്ത്രി, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്ക് പ്രദേശവാസികളും യാത്രക്കാരും ഒപ്പിട്ട നിവേദനം നല്കി.

വർഷങ്ങളായി ദുരിതയാത്രയാണ് ഇതുവഴി പോകുന്നവരെല്ലാം അനുഭവിക്കുന്നതെന്നും എത്രയും വേഗം ബന്ധപ്പെട്ടവർ ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി കൈകൊള്ളണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.

ശാപമോക്ഷം കാത്ത് മിൽമാറോഡ്

മാന്നാര്‍: സംസ്ഥാന പാതയിലെ കുറ്റിയില്‍ ജംഗ്ഷന്‍-മില്‍മാ റോഡ് കാടുകയറി ഗതാഗതം തടസപ്പെടുന്നു. കുറ്റിയില്‍ ജംഗ്ഷനില്‍നിന്നു മാന്നാര്‍ പഞ്ചായത്ത് -കോട്ടയ്ക്കല്‍ കടവ് റോഡിലേക്കു പോകുന്ന മാന്നാറിലെ പ്രധാന റോഡാണ് ഗതാഗതം തടസപ്പെടുന്ന രീതിയില്‍ കാടുകയറി കിടക്കുന്നത്.

റോഡിന്‍റെ ഇരുവശവും ഇടതൂര്‍ന്ന് ഒരാള്‍ പൊക്കത്തില്‍ കാടു വളര്‍ന്നിരിക്കുകയാണ്. വനത്തിലൂടെ കടന്നുപോകുന്ന പ്രതീതിയാണ് ഈ റോഡിലൂടെ പോകുമ്പോള്‍ ഉണ്ടാകുന്നത്. എതിരേ ഒരു വാഹനം വന്നാല്‍ കാല്‍നടക്കാര്‍ക്ക് നടക്കാന്‍പോലും പ്രയാസമാണ്. ഇത്തരക്കാര്‍ കാട്ടില്‍ കയറി നില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് കാടുപിടിച്ച് കിടക്കുന്നതിനൊപ്പം കുണ്ടും കുഴിയുംകൂടി ആയതോടെ യാത്ര ഏറെ ദുഷ്‌കരമായി. കുറ്റിയില്‍ ജംഗ്ഷനില്‍നിന്ന് മാന്നാര്‍ ടൗണില്‍ എത്താതെ പരുമല പള്ളി, ആശുപത്രി എന്നിവടങ്ങളിലേക്ക് എളുപ്പത്തില്‍ പോകാവുന്ന റോഡാണ് കുറ്റിയില്‍ ജംഗ്ഷന്‍-മില്‍മ റോഡ്.

കൂടാതെ സ്റ്റോര്‍ ജംഗ്ഷനില്‍ എത്താതെ പഞ്ചായത്ത് ഓഫീസിലേക്കുംമറ്റും പോകാനും ഉപയോഗിക്കുന്ന റോഡാണ് ശാപമോക്ഷത്തിനായി കാത്തുകിടക്കുന്നത്.