വീട്ടമ്മയെ തെരുവുനായ കടിച്ചു
Tuesday, October 22, 2024 7:32 AM IST
അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയെ തെരുവുനായ കടിച്ചു. കടിച്ച നായ നിമിഷങ്ങൾക്കുള്ളിൽ ചത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡ് കാക്കാഴം കമ്പിയിൽ സരസു(60)വിനാണ് നായയുടെ കടിയേറ്റത്. ഉച്ചയോടെയായിരുന്നു സംഭവം.

കാക്കാഴം മുരളിമുക്ക് റോഡിനരികിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന ജോലിയിലായിരുന്നു നാൽപ്പതോളം തൊഴിലാളികൾ. ഇതിനിടയിൽ ജോലിയുടെ ആവശ്യത്തിനായി തൊട്ടടുത്ത് നിന്ന് മുളംകുറ്റിയെടുക്കാനായി പോയപ്പോൾ ഇവിടെനിന്ന തെരുവുനായ ഇവരുടെ കാൽ കടിച്ചുപറിക്കുകയായിരുന്നു. ഉടൻ തന്നെ മറ്റുള്ളവർ ഓടിയെത്തിയപ്പോഴേക്കും തെരുവുനായ ഓടി.


എന്നാൽ, നിമിഷങ്ങൾക്കകം തൊട്ടടുത്തുതന്നെ ഈ നായ നുരയും പതയും വന്ന് ചത്തുവീഴുകയായിരുന്നു. കടിയേറ്റ സരസുവിനെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വളരെ നാളുകളായി തെരുവുനായ ശല്യം വർധിച്ചുവരികയാണെന്ന് തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും പറയുന്നു. ഇതിന് അടിയന്തര പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെട്ടു.