കായംകുളം നഗരസഭയിൽ വായ്പ എഴുതിത്തള്ളി
Monday, October 21, 2024 5:08 AM IST
കായംകുളം: നഗരസഭയിലെ സിഡിഎസിന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ എൻഎസ്ഡിപിവഴിയുള്ള ഭവനവായ്പ സർക്കാർ എഴുതിത്തള്ളി ആധാരം തിരികെ നൽകിയതോടെ ഗുണഭോക്താക്കൾ ആശ്വാസത്തിൽ. 1999- 2000 കാലഘട്ടത്തിൽ നടപ്പാക്കിയ ഭവന നിർമാണത്തിനായി വായ്പ എടുത്തവർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത്.

640 ഗുണഭോക്താക്കൾക്ക് 23,700 രൂപ വീതമാണ് വായ്പ നൽകിയത്. 8,700 രൂപ നഗരവിഹിതവും കെയുആർഡിഎഫ്സി ലോൺ 15,000 രൂപയും ചേർത്താണ് 23,700 രൂപ അനുവദിച്ചത്. നഗരസഭ സിഡിഎസുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിൽ 96 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ഗുണഭോക്താക്കൾ 143 രൂപ വീതം 180 തവണയിൽ അടച്ചുതീർക്കണമെന്നായിരുന്നു വ്യവസ്ഥ.

എന്നാൽ, തിരിച്ചടവിൽ മുടക്കം വന്നതോടെ പലിശയും പിഴപ്പലിശയും ചേർന്ന് ഒരു ലക്ഷത്തോളം രൂപ ഓരോരുത്തർക്കും ബാധ്യതയായി മാറുകയായിരുന്നു.1,27,64,346 രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു ആവശ്യം. തുടർന്നു നടന്ന ചർച്ചയുടെ ഭാഗമായി 31,11,152 രൂപ നഗരസഭ തിരിച്ചടച്ചു. പലിശയും പിഴപ്പലിശയും ഒഴിവാക്കിത്തരണമെന്നു കാണിച്ച് നഗരസഭ സർക്കാരിനെ സമീപിക്കുകയായിരുന്നു.


ഇതിന്‍റെ അടിസ്ഥാനത്തിലാണ് നഗരസഭ തിരിച്ചടച്ച തുക, മുതലിൽ തീർപ്പാക്കി ബാക്കി വരുന്ന പലിശയും പിഴപ്പലിശയും ഒഴിവാക്കാൻ നടപടിയായത്.

ഗുണഭോക്താക്കൾക്ക് ആധാരം തിരികെ നൽകാൻ സർക്കാരിൽനിന്ന് അനുമതി ലഭിച്ചതോടെ കായംകുളത്ത് സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഗുണഭോക്താക്കൾക്ക് ആധാരം തിരികെ നൽകി.

130ഓളം ഗുണഭോക്താക്കൾക്ക് ഒരു കോടിയിലേറെ രൂപയുടെ സഹായമാണ് നഗരസഭയുടെ പരിശ്രമഫലമായി ലഭ്യമാക്കാൻ കഴിഞ്ഞതെന്ന് നഗരസഭാ ചെയർപേഴ്‌സൺ പി. ശശികല പറഞ്ഞു.