പരുമലക്കടവ്-കടപ്രമഠം റോഡിന് ശാപമോക്ഷം
Sunday, October 20, 2024 4:54 AM IST
മാന്നാര്‍: ഒരുവര്‍ഷമായി തകര്‍ന്നുകിടന്ന പരുമലക്കടവ്-കടപ്രമഠം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനു തുടക്കമായി. തകര്‍ന്നു കിടക്കുന്ന ഓടാട്ട് ക്ഷേത്ര ജംഗ്ഷന്‍ ഉള്‍പ്പെടുന്ന കോളച്ചാല്‍ കലുങ്ക് വരെയുള്ള 73 മീറ്റര്‍ ഭാഗത്തെ കോണ്‍ക്രീറ്റ് നിര്‍മാണമാണ് നടന്നുവരുന്നത്.

മാന്നാര്‍ ടൗണിലേക്ക് എത്തിപ്പെടാന്‍ പടിഞ്ഞാറന്‍ മേഖലയായ പാവുക്കര, വള്ളക്കാലി എന്നിവിടങ്ങളിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മൂന്ന്, അഞ്ച് വാര്‍ഡുകളിലൂടെ കടന്നു പോകുന്ന റോഡിന്‍റെ ഒരു ഭാഗം ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു വര്‍ഷം മുമ്പാണ് പുനര്‍നിര്‍മിച്ചത്.

പരുമലക്കടവിന് പടിഞ്ഞാറ് അഞ്ചാം വാര്‍ഡില്‍പ്പെട്ട ഓടാട്ട് ക്ഷേത്ര ജംഗ്ഷന്‍ ഉള്‍പ്പെടുന്ന ഭാഗം 2021 ഡിസംബറില്‍ പ്രളയ ഫണ്ട് ഉപയോഗിച്ചാണ് പുനര്‍ നിര്‍മിച്ചത്. നിര്‍മാണം നടന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ വീണ്ടും വെള്ളം കയറിയതോടെ റോഡിന്‍റെ തകര്‍ച്ചയും ആരംഭിച്ചു.

ഓടാട്ട് ക്ഷേത്ര ജംഗ്ഷന്‍ ഉള്‍പ്പെടുന്ന കോളച്ചാല്‍ കലുങ്ക് വരെയുള്ള 73 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് പുനര്‍നിര്‍മിക്കാന്‍ പഞ്ചായത്ത് ഫണ്ടില്‍ ഏഴരലക്ഷം രൂപ വകയിരുത്തിയിരുന്നു. തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പും തുടര്‍ന്നുവന്ന കുട്ടംപേരൂര്‍ ഉപതെരഞ്ഞെടുപ്പും ടെന്‍ഡര്‍ നടപടികള്‍ക്കു തടസമായി.


സഞ്ചാരയോഗ്യമാക്കുന്ന റോഡിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. രത്‌നകുമാരി, വൈസ്പ്രസിഡന്‍റ് സെലീന നൗഷാദ്, വികസന സമിതി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലിനി രഘുനാഥ്, വാര്‍ഡ് മെമ്പര്‍ ഷൈന നവാസ് എന്നിവര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു.

റോഡിന്‍റെ ബാക്കി ഭാഗം കൂടി പുനര്‍നിര്‍മിക്കുന്നതിനുള്ള ഫണ്ട് അടുത്ത പദ്ധതിയില്‍ അനുവദിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുമെന്ന് ടി.വി. രത്‌നകുമാരി പറഞ്ഞു. ഓണത്തിന് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹത്തിലാണ് നടപടികളുമായി മുന്നോട്ടു പോയത്. എന്നാല്‍, കാലാവസ്ഥയും ചില സാങ്കേതിക തടസങ്ങളും നിര്‍മാണത്തെ ബാധിച്ചതായി വാര്‍ഡ് മെമ്പര്‍ ഷൈന നവാസ് പറഞ്ഞു.