ചാമ്പ്യന്‍സ് ബോട്ട് ലീഗ്: മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജലോത്സവ പ്രേമികള്‍
Tuesday, October 22, 2024 7:31 AM IST
എടത്വ: ജലോത്സവ പ്രേമികളെല്ലാം ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉടനെ നടക്കുമെന്നുള്ള പ്രതീക്ഷയിലാണ്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തില്‍ പ്രവേശനം ലഭിച്ച ചുണ്ടന്‍വള്ളങ്ങളും മുഖ്യധാരാ ക്ലബ്ബുകളും മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ്. നെഹ്റു ട്രോഫി ജലോത്സവം കഴിഞ്ഞ് ഒരുമാസം പിന്നിടാറാകുമ്പോഴും ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരം എന്നു നടക്കുമെന്നുള്ളതിന് ഇതുവരെ വ്യക്തതയില്ല.

നെഹ്റു ട്രോഫി മത്സരത്തിനു ശേഷം ഈ സീസണില്‍ സിബിഎല്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ജലോത്സവം കഴിഞ്ഞാല്‍ സമയ ബന്ധിതമായി നടത്തിയിരുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരമാണ് അവ്യക്തതയില്‍ തുടരുന്നത്. മുന്‍കാലങ്ങളില്‍ പന്ത്രണ്ട് മത്സരങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ ഇക്കുറി ആറായി ചുരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ മത്സരം നടക്കുമെന്ന് മുഖ്യധാരാ ക്ലബ്ബുകളും ജലോത്സവ സമതികളും വിശ്വസിച്ചെങ്കിലും പ്രഖ്യാപനം പാഴ്‌വാക്കായി തുടരുകയാണ്.

ഓഗസ്റ്റിലെ രണ്ടാം ശനിയില്‍ നടത്താനിരുന്ന നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബര്‍ 28 ലേക്ക് മാറ്റിയതോടെ ലക്ഷങ്ങളുടെ ബാധ്യത ക്ലബ്ബുകളും ചുണ്ടന്‍വള്ള സമിതികളും അനുഭവിക്കേണ്ടിവന്നു. പരിശീലനം പൂര്‍ത്തിയാക്കി ട്രാക്ക് എന്‍ട്രിയും നടത്തിയ വള്ളങ്ങള്‍ പൊടുന്നനെ ചുണ്ടന്‍ വള്ളസമിതികള്‍ക്ക് കൈമാറുകയും വള്ളപ്പുരകളിലേക്ക് കയറ്റുകയും ചെയ്തു.


ഒരു മാസത്തിനുശേഷം വീണ്ടും നീറ്റിലിറക്കി ക്ലബ്ബുകള്‍ കൊണ്ടുപോയതോടെ ഓരോ വള്ളത്തിനും ലക്ഷത്തിനു മുകളില്‍ രൂപയുടെ ബാധ്യതയാണ് നേരിടേണ്ടിവന്നത്.

നെഹ്റു ട്രോഫി ജലോത്സവം കഴിഞ്ഞതോടെ ചുണ്ടന്‍വള്ളങ്ങള്‍ തിരികെ നല്‍കിയിരുന്നു. ഒട്ടുമിക്ക വള്ളങ്ങളേയും വള്ളപ്പുരകളിലേക്ക് കയറ്റിയെങ്കിലും ഏതാനും വള്ളങ്ങള്‍ ഇപ്പോഴും കൈമാറിയിട്ടില്ല. സിബിഎല്‍ മത്സരങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് ചുണ്ടന്‍വള്ള സമിതി ഭാരവാഹികള്‍ മുഖ്യധാരാ ക്ലബ്ബുകളുമായി കരാറില്‍ ഒപ്പുവച്ചത്.

ചാമ്പ്യന്‍സ് ലീഗ് നടക്കാതിരുന്നാല്‍ ചുണ്ടന്‍വള്ള സമിതികള്‍ക്ക് ഭീമമായ തുകയാണ് ബാധ്യതയായി മാറുന്നത്. ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമാകുമെന്ന പ്രതീക്ഷയിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിലേക്ക് പ്രവേശനം ഉറപ്പിച്ച ജലരാജാക്കന്മാരും ക്ലബ്ബുകളും.