പള്ളത്തുപടി-കളീക്കൽപ്പടി റോഡ്; യാത്രക്കാരുടെ നടുവൊടിക്കുന്നു
Tuesday, October 22, 2024 7:31 AM IST
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന്‍റെ വാര്‍ഡ് 13ഉം പാണ്ടനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലൂടെയും കടന്നുപോകുന്ന പള്ളത്തുപടി കളീക്കല്‍പ്പടി റോഡ് യാത്രക്കാരുടെ നടുവൊടിക്കും. റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. രണ്ടു പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 525 മീറ്റര്‍ നീളവും 18 അടി വീതിയുമുള്ള ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലുള്ള റോഡാണിത്. പ്രളയത്തിനുശേഷമാണ് റോഡ് ഇത്രയും താറുമാറായത്.

ടാറും മെറ്റലുംപൂര്‍ണമായും ഇളകി ചെമ്മണ്‍പാതയ്ക്കു സമമാണ് റോഡിന്‍റെ ഇപ്പോഴത്ത് അവസ്ഥ. പാണ്ടനാട്ടില്‍നിന്നും നിരവധി കുട്ടികളാണ് കാല്‍നടയായും സൈക്കിളിലും തിരുവന്‍വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും ശ്രീ അയ്യപ്പകോളജിലേക്കും ഈ റോഡിലൂടെ കടന്നുപോകുന്നത്.

ദിവസേന സ്‌കൂള്‍ ബസുകളുള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. മഴക്കാലമായാല്‍ കുഴി ഏതെന്നറിയാതെ നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായി മാറുമെന്ന് യാത്രക്കാര്‍ പറയുന്നു.


തിരുവന്‍വണ്ടൂര്‍, തിരുവല്ല, കല്ലിശേരി എന്നീ പ്രദേശങ്ങളിലേക്കും മറ്റ് സ്വകാര്യസ്ഥാപനങ്ങള്‍, വിവിധ ദേവാലയങ്ങള്‍ എന്നിവിടങ്ങളിലേക്കും പോകുന്നതിനുള്ള ഏക മാര്‍ഗമാണിത്. റോഡിന്‍റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികള്‍ക്കു പരാതി നല്‍കിയിട്ടും നാളിതുവരെയായിട്ടും ഫലം കണ്ടില്ലന്ന് പറയുന്നു.

അടിയന്തരമായി റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും സംയുക്തമായി മരാമത്ത് മന്ത്രിക്കും ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കി.