ഭർത്താവിനെ ബിജെപിയില്‍നിന്നു പുറത്താക്കിയില്ലെങ്കിൽ രാജിവയ്‌ക്കുമെന്ന്‌ കൗൺസിലർ
Tuesday, October 22, 2024 7:31 AM IST
ചേർത്തല: ശാരീരിക ഉപദ്രവവും മാനസികപീഡനവും പതിവാക്കിയ ഭർത്താവിനെ ബിജെപി സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച്‌ നഗരസഭാ കൗൺസിലർ സ്ഥാനം രാജിവയ്‌ക്കുമെന്ന്‌ ഭാര്യയുടെ മുന്നറിയിപ്പ്‌. നഗരസഭ 13-ാം വാർഡ്‌ കൗൺസിലറും ബിജെപി പ്രവർത്തകയുമായ രാജശ്രീ ജ്യോതിഷാണ് നിയോജകമണ്ഡലം പ്രസിഡന്‍റിനു കത്ത്‌ നൽകിയത്‌.

നഗരസഭ മുൻ കൗൺസിലറും ബിജെപി നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്‍റുമായ ഡി. ജ്യോതിഷിനെ പുറത്താക്കണമെന്നാണ് ആവശ്യം. ഉപദ്രവം സഹിക്കാനാകാതെ ആർഎസ്‌എസ്‌ നേതൃത്വത്തെയും ബിജെപി ജില്ലാ പ്രസിഡന്‍റിനെയും അറിയിക്കുക മാത്രമല്ല, പരാതിപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ വനിതാ കമ്മീഷന്‌ പരാതി നൽകുകയും ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർക്കു പരാതി കൈമാറുകയും ചെയ്‌തു.

വനിതാ ശിശുക്ഷേമ ഓഫീസറുടെ റിപ്പോർട്ടിൽ ചേർത്തല മജിസ്‌ട്രേട്ട്‌ കോടതിയെടുത്ത കേസ്‌ നിലനിൽക്കെ കഴിഞ്ഞ 20ന് രാത്രി തന്നെയും മകളെയും ദേഹോപദ്രവം ഏൽപ്പിച്ച്‌ വീട്ടിൽനിന്ന്‌ ഇറക്കിവിട്ടെന്ന്‌ രാജശ്രീ കത്തിൽ പറയുന്നു.


ഇതുസംബന്ധിച്ച്‌ ചേർത്തല പോലീസിൽ പരാതിനൽകി. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും താനുൾപ്പെടുന്ന പാർട്ടി സഹായിക്കുന്നില്ല. മാത്രമല്ല ജ്യോതിഷിനെ സഹായിക്കുകയാണ് പാർട്ടി. പാർട്ടിയുടെ ചുമതലയിൽ ജ്യോതിഷ്‌ തുടരുന്നത്‌ അതിനു തെളിവാണ്. ഇനിയും ദുരിതങ്ങൾ സഹിച്ച്‌ മുന്നോട്ടുപോകാനാകില്ല. ജ്യോതിഷിനെ പാർട്ടി പുറത്താക്കാത്തപക്ഷം കൗൺസിലർ സ്ഥാനം രാജിവയ്‌ക്കുമെന്ന്‌ അറിയിച്ചാണ് കത്ത്‌ അവസാനിക്കുന്നത്‌. വേദനയോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും കൗൺസിലറുടെ ഔദ്യോഗിക ലെറ്റർഹെഡിലെ കത്തിൽ പറയുന്നു. പകർപ്പ്‌ ബിജെപി ജില്ലാ പ്രസിഡന്‍റിനു നൽകുന്നതായും കത്തിലുണ്ട്‌.