സിപിഎം അരീപ്പറമ്പ് ലോക്കല്‍ സമ്മേളനത്തില്‍ പൊട്ടിത്തെറി, ബ്രാഞ്ച് സെക്രട്ടറി രാജിവച്ചു
Wednesday, October 16, 2024 11:01 PM IST
ചേര്‍ത്തല: സിപിഎം കഞ്ഞിക്കുഴി ഏരിയാകമ്മിറ്റിക്കു കീഴിലെ അരീപറമ്പ് ലോക്കല്‍ സമ്മേളനത്തില്‍ പൊട്ടിത്തെറി. സമ്മേളനത്തിലെ തിരഞ്ഞെടുപ്പില്‍ അവഗണിച്ചതായി കാട്ടി ബ്രാഞ്ചു സെക്രട്ടറി രാജിവച്ചു.

പ്രവര്‍ത്തന മികവുള്ളവരെ കമ്മിറ്റി തെരഞ്ഞെടുപ്പിലും പ്രതിനിധി തിരഞ്ഞെടുപ്പിലും അവഗണിച്ചെന്നുകാട്ടി ഒരു വിഭാഗം ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്കു പരാതിയും നല്‍കി. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ അവഗണിച്ചെന്നു കാട്ടി കര്‍ഷക തൊഴിലാളി യൂണിയന്റെയും പട്ടികജാതി ക്ഷേമ സംഘത്തിന്റെയും നേതാവായ ബ്രാഞ്ച് സെക്രട്ടറിയാണ് രാജികത്തു കൈമാറിയത്.

അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വഴങ്ങിയിട്ടില്ലെന്നാണ് വിവരം. ഇത്തരത്തില്‍ പലമേഖലകളില്‍ നിന്നും പ്രവര്‍ത്തന മികവുകാട്ടിയവരെ ഉള്‍പെടുത്താതാണ് പരാതികള്‍ക്കിടയാക്കിയത്.


പ്രവര്‍ത്തന ദൗര്‍ബല്യത്തിന്റെ പേരില്‍ ലോക്കല്‍ നേതൃത്വത്തിനെതിരെ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. തെറ്റുതിരുത്തിയില്ലെങ്കില്‍ ശക്തികേന്ദ്രത്തില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും പ്രതിനിധികള്‍ നല്‍കി.

സമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന ലോക്കല്‍ കമ്മിറ്റിയംഗം ബോണിയെ ഒഴിവാക്കുകയും കെ.പി. വിനോദ് സ്വയം ഒഴിവാകുകയും ചെയ്തു പുതുതായി ബ്രാഞ്ചു സെക്രട്ടറിമാരായ ഭഗവത് സിംങ്, പി.ടി. ജോബ് എന്നിവരെ ഉള്‍പെടുത്തിയാണ് 15 അംഗകമ്മിറ്റി.

വി.പി. സന്തോഷിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം ജില്ലാകമ്മിറ്റിയംഗം കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍, ബി.സലിം, എ.കെ. പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.