താമരക്കുളത്തെ ഇരപ്പന്‍പാറ വെള്ളച്ചാട്ടം വിനോദ സഞ്ചാര കേന്ദ്രമാകുന്നു
Wednesday, October 16, 2024 10:33 PM IST
ചാരുംമൂട്: താമരക്കുളം പഞ്ചായത്തിലെ നയനമനോഹരമായ ഇരപ്പന്‍പാറയിലെ വെള്ളച്ചാട്ടം പ്രദേശം വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുന്നു. ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഇന്നു നടക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജില്ലാ മെഗാ ടൂറിസം പദ്ധതിയില്‍ ഇടം നേടിയ താമരക്കുളം പഞ്ചായത്തിലെ ഇരപ്പന്‍പാറ വെള്ളച്ചാട്ടം വിനോദ സഞ്ചാരകേന്ദ്രമായി മാറും.

ഇരപ്പന്‍പാറ റെയിന്‍ബോ വാട്ടര്‍ ഫാള്‍സ് ആന്‍ഡ് ഇക്കോ ടൂറിസം എന്നാണ് പദ്ധതിയുടെ പേര്. ടൂറിസം വകുപ്പും പഞ്ചായത്തും പദ്ധതിക്കായി 29.38 ലക്ഷം രൂപ അനുവദിച്ചു. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. 40 ശതമാനം തുക പഞ്ചായത്തും 60 ശതമാനം തുക ടൂറിസം വകുപ്പുമാണ് വിനിയോഗിക്കുന്നത്.

കാലാവര്‍ഷമുള്‍പ്പെടെ മഴക്കാലത്ത് ഇരപ്പന്‍പാറ കൂടുതല്‍ നയനമനോഹരമാകും. മണ്‍സൂണ്‍ സീസണില്‍ ഈ വിസ്മയ കാഴ്ച ആസ്വദിക്കാന്‍ സന്ദര്‍ശകരായി ധാരാളംപേര്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് ഇവിടെ എത്തിച്ചേരാറുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ വയ്യാങ്കരച്ചിറയില്‍നിന്നുള്‍പ്പെടെയുള്ള വെള്ളമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. തോട്ടിലൂടെയെത്തി രണ്ടു കലുങ്കുകള്‍ക്കടിയിലൂടെയാണ് വെള്ളം കൂറ്റന്‍ പാറയിലേക്ക് പതിച്ച് പുഞ്ചയിലേക്ക് ഒഴുകിമാറുകയാണ്. വെള്ളം പാറകളിലേക്ക് പതിക്കുമ്പോഴുള്ള ശബ്ദം കിലോമീറ്ററുകള്‍ക്കകലെനിന്നും കേള്‍ക്കാന്‍ കഴിയും. ഇതുമൂലമാണ് ഇവിടം ഇരപ്പന്‍പാറ എന്നറിയപ്പെടുന്നത്.


മുള ഉദ്യാനം, തൂക്കുപാലം, ക്ലോക്ക് ടവര്‍, വൈദ്യുതി ജലചക്രം, കുളം തുടങ്ങിയവയാണ് ഇവിടെ നിര്‍മിക്കുന്നത്. അടുത്തയിടെ ഉദ്ഘാടനം ചെയ്ത താമരക്കുളം-വയ്യാങ്കരചിറ ടൂറിസം പദ്ധതി പ്രദേശത്തുനിന്ന് രണ്ടു കിലോമീറ്ററാണ് ഇരപ്പന്‍പാറയിലേക്കുള്ള ദൂരം.

ഇന്ന് രാവിലെ 9.30ന് ഇരപ്പന്‍ പാറ ടൂറസം പദ്ധതിയുടെ ശിലാ സ്ഥാപനം കൊടിക്കുന്നില്‍ സുരേഷ് എംപിയും ശിലാഫലകം ഉദ്ഘാടനം എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എയും നിര്‍വഹിക്കും. താമരകകുളം പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണു അധ്യക്ഷത വഹിക്കും. താമരക്കുളം-ചൂനാട് ഓച്ചിറ റോഡില്‍ താമരക്കുളം ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്താണ് ഇരപ്പന്‍പാറ വെള്ളച്ചാട്ടം. കായംകുളം-പുനലൂര്‍ കെ പി റോഡ് വഴി ചാരുംമൂട് ജംഗ്ഷനില്‍ എത്തിയാല്‍ അവിടെനിന്ന് അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ താമരക്കുളം ഇരപ്പന്‍പാറയില്‍ എത്താം.

കൊല്ലം ജില്ലയില്‍നിന്നു കൊല്ലം -തേനി ദേശീയപാതയിലൂടെ ഭരണിക്കാവ് വഴിയും താമരക്കുളത്ത് എത്താന്‍ കഴിയും. ഏറ്റവും അടുത്ത റയില്‍വേ സ്റ്റേഷന്‍ കായംകുളം ആണ്. ഇവിടെനിന്നും 16 കിലോമീറ്റര്‍ ദൂരമുണ്ട് ഇരപ്പന്‍പാറയിലേക്ക്.