ആഞ്ചലോസിനെ പുറത്താക്കൽ: ജി. സുധാകരന്‍റെ പ്രസ്താവനയോട് പാർട്ടിക്ക് തണുത്ത പ്രതികരണം
Wednesday, October 16, 2024 11:01 PM IST
ആലപ്പുഴ: 1998 കളിലെ സിപിഎമ്മിന്‍റെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടി.ജെ. ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതു കള്ളറിപ്പോര്‍ട്ട് ഉണ്ടാക്കിയാണെന്ന മുന്‍ മന്ത്രി ജി. സുധാകരന്‍റെ പ്രസ്താവന നേതാക്കൾക്കിടയിലെ ചര്‍ച്ചകളിൽ തണുത്തപ്രതികരണം. കടൽക്കരയിൽ മീൻപെറുക്കി നടന്ന ചെറുക്കൻ എന്ന വിഎസ് പരാമർശത്തിന്‍റെ ഓർമയാണ് ആലപ്പുഴക്കാരുടെ മനസിൽ പെട്ടെന്ന് ഉയരുന്നത്. സിപിഐയുടെ വേദിയില്‍ വച്ചുതന്നെ ആഞ്ചലോസിന്‍റെയും മുല്ലക്കര രത്നാകരന്‍റെയും സാന്നിധ്യത്തിൽ നടത്തിയ സുധാകരന്‍റെ തുറന്നുപറച്ചില്‍ വേദിയിൽ ഇരുന്നവർ തന്നെ ശ്രവിച്ചതു കൗതുകത്തോടെയാണ്.

അതേ കൗതുകത്തോടെ തന്നെ അന്നത്തെ അന്വേഷണ കമ്മിഷനിൽ അംഗമായിരുന്ന നേതാക്കളും പറയുന്നു, ഈ വിവാദത്തിലൊന്നും വലിയ കഴമ്പില്ലെന്ന്. എന്നാൽ സിപിഎമ്മിന്‍റെ തീപ്പൊരി യുവനേതാവും എംഎല്‍എയും എംപിയുമായിരുന്ന ആഞ്ചലോസിനെ കാരണമില്ലാതെ പുറത്താക്കിയതല്ലെന്നും ചർച്ചയിൽ ഉയരുന്നു. 1998-ലാണ് സിപിഎം ആഞ്ചലോസിനെ പുറത്താക്കിയത്.

കാറ്റുകൊള്ളാൻ പോയത്

ആഞ്ചലോസിനെ പുറത്താക്കാനുള്ള പാർട്ടിയുടെ റിപ്പോർട്ടിനെ പറ്റിയാണ് ജി. സുധാകരൻ പറയുന്നതെങ്കിലും അങ്ങനെയൊരു റിപ്പോർട്ട് ഇല്ലെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. ഏരിയ കമ്മിറ്റിയുടെ കുറ്റപത്രവും അതിന് ആഞ്ചലോസ് നൽകിയ മറുപടിയുമായിരുന്നു രേഖകൾ. സി.എസ്. സുജാതയുടെ തോൽവിയെപ്പറ്റി സി. കെ. സദാശിവൻ, കെ. പ്രസാദ്, കെ. വി.ദേവദാസ് എന്നിവരുടെ സമിതി പൊതു അന്വേഷണം നടത്തിയെന്നല്ലാതെ ആഞ്ചലോസിനെ പുറത്താക്കാൻ ഒരു റിപ്പോർട്ട് ഉണ്ടാക്കൽ ഉണ്ടായിട്ടില്ലെന്നാണ് സമിതിയംഗത്തിന്‍റെ അഭിപ്രായം.

അന്ന് സി.എസ്. സുജാതയുടെ തോൽവി ഉണ്ടാക്കിയ ആഘാതം പഠിക്കുന്നതിനിടയിൽ പലവിഷയങ്ങളിൽ ഒന്നായിരുന്നു ഈ വിഷയം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ തലമുടി വെട്ടാൻ പോയതും വൈകിട്ട് കുട്ടിയുമൊത്ത് ആലപ്പുഴ കടപ്പുറത്ത് കാറ്റുകൊള്ളാൻ പോയതുമെല്ലാം ആഞ്ചലോസിന് എതിരായ ആക്ഷേപങ്ങളായി പറയുന്നു.

ആക്ഷേപങ്ങൾ
തുടരുന്നതിങ്ങനെ

ലുങ്കിയുടുത്ത് വോട്ട് ചെയ്യാൻ പോയി, ആഞ്ചലോസിന് എതിരെ പ്രസംഗിച്ചതിന്‍റെ പേരിൽ വി.എസിനെതിരേ ലാറ്റിൻ കാത്തലിക് സംഘടനകൾ രംഗത്ത് വന്നതിനെ ചെറുക്കാനോ പാർട്ടിയെ സംരക്ഷിക്കാനോ കൂട്ടാക്കിയില്ല, സുജാതയ്ക്ക് വേണ്ടി വോട്ട് തേടുന്നതിനെക്കാൾ തന്‍റെ മികവും വമ്പും പറയാനാൻ ആഞ്ചലോസ് പ്രചാരണ യോഗങ്ങൾ ഉപയോഗിച്ചു, പോളിറ്റ് ബ്യൂറോ അംഗം വി.എസ് അച്യുതാനന്ദൻ നടത്തിയ റിപ്പോർട്ട് വളച്ചൊടിച്ച് ഒരു സമുദായത്തെ പാർട്ടിക്കെതിരേ ഇളക്കി വിടുന്ന വിധം വാർത്തയാക്കി തുടങ്ങിയ ആക്ഷേപങ്ങളാണ് ആഞ്ചലോസിനെതിരേ വന്നത്.


പുറത്താക്കാനുള്ള ഏരിയ കമ്മിറ്റിയുടെ തീരുമാനം വന്നതിന്‍റെ പിറ്റേന്ന് അതിനെ അനുകൂലിച്ചും പാർട്ടിയെ അപകീർത്തിപ്പെടുത്തിയും വന്ന പോസ്റ്ററുകൾക്കു പിന്നിൽ ആഞ്ചലോസ് കളിച്ചു എന്നു തുടങ്ങി നിരവധി ആരോപണങ്ങൾ വിഷയത്തിൽ ജില്ലാ കമ്മിറ്റി ആരോപിച്ചു.

സേവ് സിപിഎം

സിഐടിയു പക്ഷത്ത് സജീവ സാന്നിധ്യമായിരുന്ന ആഞ്ചലോസിന് എതിരേ വന്ന പല ആരോപണങ്ങളും വെട്ടിനിരത്തൽ ഭാഗമായിരുന്നു. അതിന്‍റെ അലയൊലികളായി സേവ് സിപിഎം പോസ്റ്റർ യുദ്ധവും വിഎസിന്‍റെ മാരാരിക്കുളം തോൽവിയും മലമ്പുഴ ചേക്കേറലും രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു. കരുത്തനായ വക്കം പുരുഷോത്തമനെ 14075 വോട്ടിന് അട്ടിമറിച്ച് ആഞ്ചലോസ് പാര്‍ലമെന്‍റിലെത്തിയത് അന്ന് എല്‍ഡിഎഫ് വിജയിച്ച മൂന്ന് സീറ്റുകളിലൊന്നായിട്ടായിരുന്നു.

1996ലെ തെരഞ്ഞെടുപ്പില്‍ ആഞ്ചലോസ് ആലപ്പുഴയില്‍ വി.എം സുധീരനോട് തോറ്റു. വി.എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് തോറ്റതായിരുന്നു അതിലും വലിയ അട്ടിമറി. കെ.ആര്‍. ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെതിരായ ജനവികാരമാണ് ആ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നായിരുന്നു ആഞ്ചലോസ് പിന്നീട് ഈ പരാജയത്തെ വിലയിരുത്തിയത്.
വളര്‍ത്തിയത് പാർട്ടിയെന്ന്

ആഞ്ചലോസിനെ പുറത്താക്കാൻ പാർട്ടി റിപ്പോർട്ട് ഉണ്ടാക്കിയെന്നു ജി. സുധാകരൻ പറയുന്പോൾ
ചെറുപ്രായത്തില്‍ തന്നെ സിപിഎം വളര്‍ത്തിക്കൊണ്ടുവന്ന നേതാവായിരുന്നു ആഞ്ചലോസെന്നു മറക്കരുതെന്നു പാർട്ടി അനുഭാവികൾ പറയുന്നു. പഠിക്കാനും മറ്റു ഭൗതിക സാഹചര്യങ്ങളൊരുക്കാനും നേതാവാക്കി തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനും മുന്‍കൈ എടുത്തത് പാര്‍ട്ടി തന്നെയായിരുന്നു. 1987-ല്‍ എസ്.ഡി കോളജില്‍ യുയുസി ആയിരിക്കുമ്പോഴാണ് ആഞ്ചലോസിനു സീറ്റു നല്‍കി ആലപ്പുഴ എംഎല്‍എയാക്കിയത്.

1991ലാണ് ആഞ്ചലോസിനെ ആലപ്പുഴ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. രാജീവ് ഗാന്ധി വധം സൃഷ്ടിച്ച തരംഗത്തെ അതിജീവിച്ചും അദ്ദേഹം വിജയിച്ചു. ഹാട്രിക്ക് വിജയത്തിനിറങ്ങിയ വക്കം പുരുഷോത്തമനെ 14075 വോട്ടിന് അട്ടിമറിച്ച് ആഞ്ചലോസ് പാര്‍ലമെന്റിലെത്തി.