കള്ളക്കടൽ: കടൽക്ഷോഭം രൂക്ഷം; 50ലധികം വീടുകളിൽ വെള്ളം കയറി
Thursday, October 17, 2024 12:46 AM IST
അമ്പലപ്പുഴ: കള്ളക്കടല്‍ പ്രതിഭാസത്തെത്തുടര്‍ന്ന് കടല്‍ക്ഷോഭം രൂക്ഷം. 50ലധികം വീടുകളില്‍ വെള്ളം കയറി. അമ്പലപ്പുഴ കോമന, പുറക്കാട് കരൂര്‍, വളഞ്ഞവഴി, നീര്‍ക്കുന്നം, വണ്ടാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം ശക്തമായത്. ചൊവ്വാഴ്ച രാത്രി ഒൻപതോ ടെ ആരംഭിച്ച കടല്‍ക്ഷോഭം ഇന്നലെ രാവിലെയോടെ ശക്തി പ്രാപിക്കുകയായിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളും വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങളും ഉള്‍പ്പെടെ കടലെടുത്തു.

കടല്‍ക്ഷോഭം ശക്തമായ പ്രദേശങ്ങളിലൊന്നും കടല്‍ഭിത്തിയില്ലാത്തതാണ് തീരവാസികളുടെ ദുരിതം വര്‍ധിക്കാന്‍ കാരണമായത്. മാസങ്ങളായി ഈ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി വീടുകള്‍ തകര്‍ച്ചാഭീഷണിയിലായിട്ടും ഇതിനെ നേരിടുന്ന രീതിയില്‍ കടല്‍ഭിത്തി നിര്‍മിച്ചിട്ടില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ടെട്രാപോഡുകള്‍ക്കു മുകളിലൂടെയാണ് തിരമാല ആഞ്ഞടിക്കുന്നത്. വളഞ്ഞവഴിയില്‍ ടെട്രാപോഡുകള്‍ കടലിനടിയിലാണ്. കടല്‍ക്ഷോഭം ശക്തമായി വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണെങ്കിലും ആരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല.

ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം രൂക്ഷംമായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച കടലാക്രമണം ഇപ്പോഴും തുടരുകയാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. തീരദേശ റോഡ് മണ്ണിനടിയിലായി. വലിയഴീക്കല്‍ -തൃക്കുന്നപ്പുഴ തീരദേശ റോഡില്‍ ഗതാഗതം ഭാഗികമായി മുടങ്ങി.

കടല്‍ഭിത്തി നിര്‍മിച്ച് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തീരവാസികള്‍ റോഡ് ഉപരോധിച്ചു. പാനൂര്‍ വാട്ടര്‍ ടാങ്ക് ജംഗ്്ഷനിലാണ് റോഡ് ഉപരോധം. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പോലീസ് എത്തിയെങ്കിലും സമരക്കാര്‍ പിന്മാറാന്‍ തയാറായില്ല.

ഒടുവില്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ സജീവ് കുമാര്‍ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. പഞ്ചായത്തിലെ 12,13 വാര്‍ഡുകളിലെ കടലാക്രമണ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ പാനൂര്‍ വരവുകാട് മദ്രസഹാളില്‍ യോഗം ചേരുന്നതിന്ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. നല്‍കിയ ഉറപ്പ് നാട്ടുകാര്‍ മുദ്ര പത്രത്തില്‍ എഴുതി വാങ്ങിയാണ് ഉച്ചക്ക് രണ്ടു മണിയോടെ സമരം അവസാനിപ്പിച്ചത്. ചേലക്കാട് ഭാഗത്തും നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. സമരംമൂലം തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ തീരദേശ റോഡിലെ ഗതാഗതം പൂര്‍ണമായും മുടങ്ങി.


നിരവധി വീടുകള്‍ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. ആറാട്ടുപുഴ പഞ്ചായത്തില്‍ പെരുമ്പള്ളി മുതല്‍ മംഗലം വരെയും തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ മൂത്തേരി ജംഗ്ഷന്‍ മുതല്‍ ചേലക്കാട് പാനൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം ജനജീവിതം ദുരിതത്തിലാക്കിയത്. തീരത്തേക്ക് ശക്തമായി അടിച്ചു കയറിയ തിരമാലകള്‍ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.

കടല്‍ത്തീരങ്ങളിലും വീടിനു സമീപവും സൂക്ഷിച്ചിരുന്ന നിരവധി സാധന സാമഗ്രികള്‍ ഒഴുകിപ്പോയി. തീരദേശ റോഡ് കവിഞ്ഞ് കടല്‍വെള്ളം ഏറെ ദൂരം കിഴക്കോട്ടൊഴുകി. എസി പള്ളി മുതല്‍ കാര്‍ത്തിക ജംഗ്ഷന്‍ വരെയുള്ള ഭാഗത്തും തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ റോഡ് മണ്ണിനടിയിലായി. ഇതുമൂലം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വാഹനങ്ങള്‍ മണ്ണില്‍ പുതഞ്ഞു.

ദുര്‍ബല പ്രദേശങ്ങളിലാണ് ദുരിതം ഏറെ ഉണ്ടായത്. റോഡ് അരികിലും വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്.ബസ് സര്‍വീസുകള്‍ പലതും പാതി വഴിയില്‍ അവസാനിപ്പിച്ചു. കടലാക്രമണം തുടരുന്നതിനാല്‍ തീരദേശവാസികൾ വലിയ ഭീതിയിലാണ്.നാളിതുവരെ വെള്ളം കയറാത്ത വീടുകില്‍ വരെ വെള്ളം കയറി. ജിയോ ബാഗ് ഉപയോഗിച്ച് താത്കാലിക കടല്‍ ഭിത്തി നിര്‍മിച്ച സ്ഥലങ്ങളില്‍ കടലാക്രമണ ദുരിതം കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.