ആറാട്ടുപുഴ സഹകരണ ബാങ്കിലും പ്രതിസന്ധി; ഭരണസമിതിയംഗങ്ങള്‍ രാജിവച്ചു
Sunday, September 22, 2024 2:57 AM IST
നേതൃത്വം പറയുന്നവര്‍ക്കെല്ലാം ഒരു മാനദണ്ഡവുമില്ലാതെ വായ്പകള്‍

കോഴഞ്ചേരി: 787-ാം നമ്പര്‍ ആറാട്ടുപുഴ സര്‍വീസ് സഹകരണ ബാങ്കും പ്രതിസന്ധിയില്‍, ഭരണസമിതിയംഗങ്ങള്‍ രാജിവച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്ക് മുമ്പ് അന്നത്തെ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ രാജിവയ്ക്കുകയും സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ചില അംഗങ്ങളെ സര്‍ക്കാര്‍ നോമിനിയായി നാമനിര്‍ദേശം ചെയ്താണ് ഭരണ സമിതി പുനഃസംഘടിപ്പിച്ചത്. ഇവരാണ് ഇപ്പോള്‍ ഒന്നടങ്കം രാജിവച്ചിരിക്കുന്നത്.

മധ്യതിരുവിതാംകൂറിലെ സഹകരണ മേഖലയിലെ മികച്ച സഹകരണ സംഘമായിരുന്നു ആറാട്ടുപുഴയിലേത്. കാര്‍ഷിക ഗ്രാമമായ ആറന്മുള ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും ഏറെ പ്രയോജനകരമായിരുന്ന ബാങ്ക് സിപിഎം നേതൃത്വം ഭരണ സാരഥ്യം ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് തകര്‍ച്ചയിലേക്ക് നീങ്ങിയതെന്ന് സഹകാരികള്‍ പറയുന്നു. അഞ്ചുകോടിയിലധികം രൂപ നിക്ഷേപകര്‍ക്കുതന്നെ കൊടുക്കാനുണ്ട്.

ആറാട്ടുപുഴ, പുത്തന്‍കാവ് പ്രദേശങ്ങളിലെ വിദേശ മലയാളികളുടെ വന്‍ നിക്ഷേപവും ബാങ്കിലുണ്ടായിരുന്നു. നിക്ഷേപകര്‍ക്ക് ഇത്രയധികം തുക കൊടുക്കാനുള്ളപ്പോള്‍ വായ്പ ഇനത്തില്‍ 2.5 കോടി രൂപ മാത്രമാണ് ബാങ്കിന് ലഭിക്കാനുള്ളതെന്നും പറയുന്നു.

വായ്പ അനുവദിച്ചതില്‍ കെടുകാര്യസ്ഥത

മതിയായ രേഖകള്‍ ഇല്ലാതെയും വിലക്കുറവുള്ള വസ്തുക്കളുടെ ഈടിന്‍മേലും വന്‍ തുകകളാണ് സിപിഎം ഭരണസമിതി വായ്പയായി കൊടുത്തിരുന്നതെന്നാണ് പറയപ്പെടുന്നത്. സിപിഎമ്മിലെ പൂര്‍ണ അധികാരത്തിലുണ്ടായിരുന്ന ബാങ്കില്‍ പ്രാദേശിക നേതൃത്വം പറയുന്നവര്‍ക്കെല്ലാം ഒരു മാനദണ്ഡവുമില്ലാതെ വായ്പകള്‍ നല്‍കിയതും തകര്‍ച്ചയ്ക്കു കാരണമായി. സെക്രട്ടറിയും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ നിലവിലുള്ളത്.


ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് ഒരക്ഷരം പുറത്തുപറയരുതെന്നാണ് രാജിവച്ച ഭരണസമിതിയംഗങ്ങളോടും ബാങ്കുമായി ബന്ധപ്പെട്ട സിപിഎം അംഗങ്ങള്‍ക്കും നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജാമ്യവസ്തുക്കള്‍ ലേലം ചെയതു കൊടുത്താല്‍പോലും ബാങ്കിന് കിട്ടാനുള്ള തുക ലഭിക്കുകയില്ലെന്നതാണ് സ്ഥിതി. സഹകാരികള്‍ തമ്മില്‍ പരസ്പര ജാമ്യത്തില്‍ 5000 മുതല്‍ 50000 രൂപ വരെ വായ്പ നല്‍കിയിട്ടുണ്ട്.

ഇങ്ങനെ നല്‍കിയിട്ടുള്ള തുക എല്ലാംതന്നെ ബാങ്കിന്‍റെ കിട്ടാക്കടമായി മാറിയിരിക്കുകയാണ്. തിരിച്ചടവായി വരുന്ന തുകയില്‍നിന്നാണ് നിക്ഷേപകരില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് 1000 മുതല്‍ 2000 രൂപ വരെ പലിശയിനത്തില്‍ നല്‍കുന്നതെന്നും ഇതുതന്നെ ബാങ്കില്‍ച്ചെന്ന് ബഹളമുണ്ടാക്കിയാണ് വാങ്ങുന്നതെന്നും ഒരു നിക്ഷേപകന്‍ പറഞ്ഞു.

നിക്ഷേപ കാലാവധി പൂര്‍ത്തിയായവര്‍ നിരന്തരം ബാങ്കില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
ആറാട്ടുപുഴയടക്കം മധ്യതിരുവിതാംകൂറിലെ നിരവധി സഹകരണ ബാങ്കുകളാണ് തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. ഇതില്‍ ഏറയെും സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളാണെന്നതും ശ്രദ്ധേയമാണ്.