ആശുപത്രികള്‍ കേന്ദ്രീകരിച്ച് രോഗികളുടെ പണം കവരുന്ന സ്ത്രീ പോലീസ് പിടിയില്‍
Sunday, September 22, 2024 2:57 AM IST
കോന്നി: ആശുപത്രികളില്‍ കറങ്ങിനടന്ന് രോഗികളുടെ പണം കവരുന്ന സ്ഥിരം മോഷ്ടാവായ സ്ത്രീയെ കോന്നി പോലീസ് വിദഗ്ധമായി കുടുക്കി. ആറന്മുള പുതുവേലില്‍ ബിന്ദുരാജി(41)നെയാണ് പത്തനംതിട്ടയിലെ വാടകവീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 14ന് കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ഭര്‍ത്താവിനെ ചികിത്സയ്‌ക്കെത്തിച്ച കോന്നി പയ്യനാമണ്‍ സ്വദേശിനിയായ ഏലിയാമ്മയുടെ (65) ബാഗിലുണ്ടായിരുന്ന 30,000 രൂപ ഇവര്‍ മോഷ്ടിച്ച് കടന്നിരുന്നു. അന്നുച്ചയ്ക്ക് ഒന്നോടെ ആശുപത്രിയിലെത്തിയ മോഷ്ടാവ് ആശുപത്രിയില്‍ കറങ്ങി നടക്കുകയും രോഗികള്‍ കിടക്കുന്ന മുറികളില്‍ കയറിയിറങ്ങി പരിശോധന നടത്തുകയും ചെയ്തു.

തുടര്‍ന്ന്, ഡയാലിസിസ് യൂണിറ്റിനു സമീപത്തിരുന്ന ഏലിയാമ്മയുടെ അരികിലെത്തി ബാഗില്‍നിന്ന് തന്ത്രപൂര്‍വം പണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഭര്‍ത്താവിനെ ഡയാലിസിസിന് കയറ്റിയപ്പോള്‍ പുറത്ത് കസേരയിലിരുന്ന് ക്ഷീണം കാരണം മയങ്ങിപ്പോയ സമയത്താണ് സമീപമെത്തിയ മോഷ്ടാവ്, അരികത്ത് വച്ച ബാഗില്‍നിന്ന് പണവും രേഖകളുമടങ്ങിയ പഴ്‌സ് കവര്‍ന്നത്. ആശുപത്രിയിലെ ആവശ്യത്തിന് കൊണ്ടുവന്ന പണമാണ് നഷ്ടമായത്.

ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് ഉള്‍പ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടിരുന്നു. ഏലിയായമ്മയുടെ പരാതിപ്രകാരം കേസെടുത്ത കോന്നി പോലീസ്, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവികളില്‍ തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും കൈയുറയും മോഷ്ടാവ് ധരിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്‍റെ നിര്‍ദേശപ്രകാരം വ്യാപകമാക്കിയ അന്വേഷണത്തെത്തുടര്‍ന്ന്, ഇവര്‍സഞ്ചരിച്ച വാഹനം കണ്ടെത്തി.


ബിന്ദു രാജിന് ആറന്മുള, തിരുവല്ല, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള മോഷണക്കേസുകള്‍ നിലവിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കറങ്ങിനടന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബാഗുകളില്‍നിന്ന് പണം മോഷ്ടിക്കുകയാണ് ഇവരുടെ രീതി. ബിന്ദുരാജിനെ ആശുപത്രിയില്‍ എത്തിച്ച് തെളിവെടുക്കുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

കോന്നി ഡിവൈഎസ്പി ടി. രാജപ്പന്‍റെ മേല്‍നോട്ടത്തിലും കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി ശ്രീജിത്തിന്‍റെ നേതൃത്വത്തിലും നടന്ന അന്വേഷണത്തില്‍ എസ്‌ഐ വിമല്‍ രംഗനാഥന്‍, സിപിഒ മാരായ റോയി, പ്രമോദ്, അരുണ്‍, ജോസണ്‍, രഞ്ജിത്ത് എന്നിവരാണ് പങ്കെടുത്തത്.