പിഎം റോഡില്‍ വീണ്ടും വാഹനാപകടം; വേഗനിയന്ത്രണത്തിനു സംവിധാനങ്ങളില്ല
Sunday, September 22, 2024 2:57 AM IST
കോന്നി: പിഎം റോഡിലെ കൂടലില്‍ വീണ്ടും വാഹനാപകടം. ഇന്നലെ ഉച്ചയോടെ കൂടല്‍ ഇഞ്ചപ്പാറ ജംഗ്ഷനു സമീപമുണ്ടായ അപകടത്തില്‍ മാര്‍ത്താണ്ഡം സ്വദേശികളായ ബന്ധുക്കളാണ് മരിച്ചത്.

നിയന്ത്രണം വിട്ട കാര്‍ റോഡ് വശത്തെ കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കന്യാകുമാരി മേക്കയം മണ്ഡപം വിളവന്‍കോട് കാപ്പുകാട് സ്വദേശി വാസന്തി (50), ഇവരുടെ സഹോദരി ബേബി സരോജയുടെ മകന്‍ ബിപിന്‍ (30) എന്നിവരാണ് മരിച്ചത്.

പുനലൂര്‍- പത്തനംതിട്ട റോഡില്‍ കൂടല്‍ ഇഞ്ചപ്പാറ ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 12.45-നാണ് അപകടം നടന്നത്. പത്തനംതിട്ട റോഡില്‍ക്കൂടി പുനലൂര്‍ ഭാഗത്തേക്ക് വന്ന കാര്‍ റോഡരികിലെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, ബന്ധു സിബിന്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വാസന്തിയുടെ മകന്‍ സുമിത്തിനെ യാത്രയാക്കി നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് മടങ്ങിവരവേയാണ് അപകടം.

വാഹനം ഓടിച്ച വിപിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിനാണു കുടുംബം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടക്കയാത്രയില്‍ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഇടിയുടെ ആഘാതത്തില്‍ ക്രാഷ് ബാരിയറിന്‍റെ കമ്പി കാറിന്‍റെ മുന്‍പിലത്തെ ഗ്ലാസ് തകര്‍ത്ത് ബിപിന്‍റെ ശരീരത്തിലൂടെ കാറിന്‍റെ പിന്നിലെ ഗ്ലാസിന്‍റെ ഭാഗം വരെ തുളച്ചുകയറി. വാസന്തിയുടെ മകനായ സുമിത്തിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രയാക്കി തിരികെ മാര്‍ത്താണ്ഡത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. നെടുമ്പാശേരിയില്‍നിന്ന് വാഹനം ഓടിച്ചിരുന്നത് സിബിനായിരുന്നു.


കുറെ സമയം കഴിഞ്ഞപ്പോള്‍ സിബിനോട് വിശ്രമിക്കാന്‍ പറഞ്ഞ് ബിപിന്‍ വാഹനം ഓടിക്കുന്നതിനു കയറുകയായിരുന്നു. അപകടം കണ്ട് സമീപത്തുള്ള കടക്കാരായ അബ്ദുള്‍ അസീസും നിഞ്ചു ജയകുമാറുമാണ് ആദ്യം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍തന്നെയാണ് പോലീസിനെയും ആംബുലന്‍സിനെയും വിളിച്ചതും.

തുടര്‍ന്ന് കൂടല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ചിത്തിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി ഇവരെ കോന്നി മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുകയായിരുന്നു.

പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനാപുരം മുതല്‍ കുമ്പഴ വരെയുള്ള ഭാഗത്ത് അപകടങ്ങള്‍ ഏറുകയാണ്. അമിതവേഗമാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. നിരവധി ജീവനുകള്‍ ഇതിനോടകം അപകടങ്ങളില്‍ പൊലിഞ്ഞു. കെഎസ്ടിപി പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല.

പിഎം റോഡിലെ അവസാന റീച്ചാണ് കോന്നി - പുനലൂര്‍. അപകടങ്ങള്‍ കുറയ്ക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് റോഡ് പുനര്‍നിര്‍മാണ പദ്ധതിയിലുള്ളത്. പാത നിശ്ചയമില്ലാത്തവരാണ് അപകടങ്ങളില്‍പ്പെടുന്നതിലേറെയും. വളവുകളേറെയുള്ള ഭാഗത്ത് അശ്രദ്ധ അപകടങ്ങളുടെ രൂക്ഷതയ്ക്ക് കാരണമാകുന്നുണ്ട്.