മല്ലപ്പള്ളിയില്‍ നിരോധിത പുകയിലവേട്ട; മൂന്നുപേര്‍ അറസ്റ്റില്‍
Sunday, September 22, 2024 2:57 AM IST
ചങ്ങനാശേരി കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ എത്തിക്കുന്ന സംഘം

മല്ലപ്പള്ളി: നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. യുപി സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. മല്ലപ്പള്ളി ടൗണില്‍ മാര്‍ക്കറ്റ് റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഗൊരഖ്പൂര്‍ മെഹരിപ്പൂര്‍ പോസ്റ്റില്‍ 51 ജംഗല്‍ബനി നന്ദലാല്‍ സോങ്കറുടെ മകന്‍ രാജേഷ് സോങ്ക(28)റാണ് കഴിഞ്ഞദിവസം വൈകുന്നേരം കീഴ് വായ്പൂര് പോലീസിന്‍റെ പിടിയിലായത്.

ഇയാളുടെ മുറിയില്‍നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 52,052 രൂപ വിലവരുന്ന 603 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. രാജേഷ് സോങ്കര്‍ മല്ലപ്പള്ളി ടൗണില്‍ പുകയില പാന്‍മസാല കച്ചവടക്കാരനാണ്.

ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനേത്തുടര്‍ന്നു കീഴ്‌വായ്പൂര് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവ പിടികൂടാന്‍ സാധിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍, ഇവ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായ ആനിക്കാട് വായ്പൂര് ചക്കാലക്കുന്ന് വടക്കടത്ത് ബിജു ജോസഫി(47)നെ പിന്നീട് വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തു.

ഉത്പന്നങ്ങള്‍ കാറില്‍ എത്തിച്ചുകൊടുത്ത ചങ്ങനാശേരി സ്വദേശിയും ലഹരി ഉത്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനെന്ന് കരുതുകയും ചെയ്യുന്ന ചങ്ങനാശേരി അപ്‌സരതിയറ്ററിന് സമീപം പെരുന്ന പുതുപ്പറമ്പില്‍ വീട്ടില്‍ ഷെമീര്‍ ഖാന്‍ (35) തുടര്‍ന്ന് അറസ്റ്റിലായി. രണ്ടും മൂന്നും പ്രതികളാണ് രാജേഷിന് ഉത്പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്നതെന്നു പറയുന്നു.

ഷെമീറിന്‍റെ ഫോണ്‍ നമ്പരിന്‍റെ ടവര്‍ ലൊക്കേഷന്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഇയാള്‍ കോഴഞ്ചേരി ഇലവുംതിട്ട റോഡില്‍ കാറില്‍ സഞ്ചരിക്കുന്നതായി വ്യക്തമായി. പോലീസിന്‍റെ അതിവേഗനീക്കത്തില്‍ ഇലവുംതിട്ടയ്ക്ക് സമീപംവച്ച് ഇയാള്‍ യാത്ര ചെയ്തുവന്ന ഇന്നോവ കാര്‍ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനവും പിടിച്ചെടുത്തു.


ഷെമീര്‍ ഖാന്‍ കോട്ടയം പത്തനംതിട്ട ജില്ലകളില്‍ പ്രധാന ടൗണുകളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വ്യാപാരത്തിനായി എത്തിച്ചു കൊടുക്കുന്ന ആളാണ്. ഓണക്കാലത്ത് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ കേന്ദീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്തുസംഘം സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി മല്ലപ്പള്ളി, കുന്നന്താനം, വായ്പൂര് പ്രദേശങ്ങളില്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മല്ലപ്പള്ളി ടൗണിലെ പ്രധാനസ്ഥലങ്ങളില്‍ പോലീസ് പരിശോധനകള്‍ ഊര്‍ജിതമാക്കി.

പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്‍റെ നേതൃത്വത്തില്‍ സംഘം പാന്‍മസാല കച്ചവടം നടത്തുന്ന രാജേഷ് സോങ്കറിന്‍റെ മുറിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഏഴ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കള്‍ ലഭിച്ചത്.

മല്ലപ്പള്ളി, കുന്നന്താനം പാമല എന്നിവടങ്ങളിലെ അഥിതി തൊഴിലാളികള്‍ക്കും ചങ്ങനാശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ലഹരിവസ്തുക്കള്‍ എത്തിക്കുന്നതെന്ന് വ്യക്തമായി.

പ്രതികളെ കോടതിയില്‍ ഹാജരാക്കി. പോലീസ് സംഘത്തില്‍ എസ്‌ഐ സതീഷ് ശേഖര്‍, സിപിഓമാരായമാരായ അന്‍സിം, ഒലിവര്‍ വര്‍ഗീസ്, വിഷ്ണുദേവ്, ഉണ്ണികൃഷ്ണന്‍, അമല്‍, അനസ് എന്നിവരാണുണ്ടായിരുന്നത്.