വന്യജീവികളില്‍നിന്നു സംരക്ഷണം ഉറപ്പാക്കണം; കര്‍ഷകസംഘം ഉപരോധം 25ന്
Sunday, September 22, 2024 2:57 AM IST
വംശവര്‍ധന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം

പത്തനംതിട്ട: വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി മനുഷ്യജീവനും കൃഷിക്കും നാശം വരുത്തുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം നേതൃത്വത്തില്‍ 25നു കോന്നി, റാന്നി വനം ഡിവിഷന്‍ ഓഫീസുകള്‍ ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കോന്നി ഡിഎഫ്ഒ ഉപരോധം സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും റാന്നി ഡിഎഫ്ഒ ഉപരോധം മുന്‍ എംഎല്‍എ എ. പത്മകുമാറും ഉദ്ഘാടനം ചെയ്യും. വനം, വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും വനവും ജനവാസമേഖലയും വേര്‍തിരിക്കുന്ന മതിലുകളും വേലികളും ട്രഞ്ചുകളും പണിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷി നശിച്ചവര്‍ക്കും നഷ്ടപരിഹാരം വര്‍ധിപ്പിക്കുകയും വന്യജീവികളുടെ വംശവര്‍ധന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. പന്നി ഉള്‍പ്പെടെ ആക്രമണകാരികളായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയും നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ച് കൊല്ലാനുള്ള നടപടിക്രമം പ്രായോഗികമാക്കുകയും തടസങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം.


ഉള്‍വനങ്ങളില്‍ മൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. വനമേഖലയില്‍ താമസിക്കുന്ന മനുഷ്യരെ ആട്ടിയോടിക്കുന്ന കേന്ദ്രവനം വന്യജീവി നിയമം പൊളിച്ചെഴുതാനും തയാറാകണം.

നടപടികള്‍ക്കു തടസമായി നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ വന്യജീവി സംരക്ഷണ നിയമമാണന്നും ഭാരവാഹികള്‍ പറഞ്ഞു. പന്നികളെ വെടിവച്ചു കൊല്ലാന്‍ കേരള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്.

ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ദേശീയ പ്രക്ഷോഭവും ആരംഭിക്കും. ഇതിന്‍റെ ഭാഗമായി 25നു പാര്‍ലമെന്‍റിനു മുന്നില്‍ കര്‍ഷകധര്‍ണയും നടത്തും.

കേരള കര്‍ഷക സംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പ്രസിഡന്‍റ് ബാബു കോയിക്കലേത്ത്, സെക്രട്ടറി ആര്‍. തുളസീധരന്‍പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.