കോന്നി - അച്ചന്‍കോവില്‍ പാതയില്‍ കാട്ടാനകളുടെ സാന്നിധ്യം; വാഹനയാത്ര ഭീഷണിയില്‍
Sunday, September 22, 2024 3:10 AM IST
കോന്നി: കോന്നി- അച്ചന്‍കോവില്‍ റോഡിലെ കല്ലേലിയില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറി. കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റേഞ്ചിന്‍റെ പരിധിയിലുള്ള പ്രദേശമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ കാട്ടാന കൂട്ടമായും ഒറ്റയായും ഇറങ്ങിയിരുന്നു.

മുമ്പ് ഹാരിസണ്‍സ് മലയാളം പ്ലാന്‍റേഷന്‍റെ കല്ലേലി തോട്ടത്തിലും പതിവായി കാട്ടാനകള്‍ എത്തുന്നുണ്ടായിരുന്നു. ജനവാസ മേഖലയിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. വനം വകുപ്പ് പ്രദേശത്ത് പട്രോളിംഗ് നടത്താറുണ്ടെങ്കിലും 24 മണിക്കൂറും ഇവരുടെ സാന്നിധ്യം ഉണ്ടാകാറില്ല.

കാട്ടാനകള്‍ കാരണം പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോകുന്ന തൊഴിലാളികളും ഭീതിയിലാണ്. കാട്ടാനകള്‍ അടക്കമുള്ള വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാനുള്ള ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങള്‍ വനംവകുപ്പ് ഒരുക്കണമെന്നും കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

തമ്പടിക്കുന്നത് കൈതച്ചക്കത്തോട്ടത്തില്‍

ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ കല്ലേലി തോട്ടത്തില്‍ റബറിന് ഇടവിളയായി കൈതച്ചക്ക കൃഷി ചെയ്യുന്നുണ്ട്. ഇവിടെ പതിവായി കൈതച്ചക്ക തേടി കാട്ടാനക്കൂട്ടം ഇറങ്ങുന്നുണ്ട്.
കല്ലേലി ചെളിക്കുഴിയിലും കല്ലേലി സ്‌കൂളിനു സമീപത്തും പതിവായി കാട്ടാനകള്‍ തന്പടിക്കുന്നു. കല്ലേലി - അച്ചന്‍കോവില്‍ റോഡില്‍ ഉളിയനാടിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് മുമ്പ് ബൈക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.


നേരത്തെ ജീപ്പില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്കു നേരേയും കാട്ടാന പാഞ്ഞടുത്തിരുന്നു. ഏറെ ദൂരം വാഹനത്തിനു പിന്നാലെ ആന ഓടിയതിനേത്തുടര്‍ന്ന് ഡ്രൈവര്‍ ജീപ്പ് വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. കല്ലേലി അച്ചന്‍കോവില്‍ റോഡില്‍ യാത്ര ചെയ്യുന്നവര്‍ പലപ്പോഴും കാട്ടാനക്കൂട്ടത്തിന്‍റെ മുന്നില്‍ അകപ്പെടാറുണ്ട്.

റോഡിലെ വളവുകളില്‍ പുല്ലുകള്‍ വളര്‍ന്നുനില്‍ക്കുന്നതിനിടയില്‍ പലപ്പോഴും കാട്ടാനകള്‍ ഉണ്ടാകും. വാഹനങ്ങളില്‍ എത്തുന്നവര്‍ റോഡിലെ വളവുകള്‍ തിരിയുമ്പോഴാണ് കാട്ടാനകളുടെ മുമ്പില്‍ അകപ്പെടുന്നത്. കോന്നി - അച്ചന്‍കോവില്‍ വനപാതയില്‍ രാത്രിയില്‍ വനംവകുപ്പ് വാഹന യാത്ര അനുവദിക്കില്ല.

പകല്‍ വനപാതയിലൂടെ സഞ്ചരിക്കാന്‍ കല്ലേലി ചെക് പോസ്റ്റില്‍നിന്ന് വനംവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങണം. കാട്ടാനകള്‍ക്ക് പിന്നാലെ കോന്നി ടൗണ്‍ പരിസരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുപോത്തുകള്‍ എത്തിയതും ജനങ്ങളെ ഭയപ്പെടുത്തുകയാണ്. മുമ്പ് പന്നികള്‍ മാത്രം എത്തിയിരുന്ന ടൗണ്‍ ഭാഗങ്ങളിലാണ് മറ്റു വന്യമൃഗങ്ങളും എത്തുന്നത്.